പൂനെ-നാ​ഗ്പൂർ വിമാനത്തിൽ 40-കാരിക്ക് നേരെ അശ്ലീല ആം​ഗ്യവും ചീത്തവിളിയും; സഹയാത്രികൻ അറസ്റ്റിൽ

തുടർന്ന് വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫും ചേർന്ന് തടഞ്ഞുനിർത്തി പോലീസിന്കൈ മാറുകയായിരുന്നു.

author-image
Greeshma Rakesh
New Update
പൂനെ-നാ​ഗ്പൂർ വിമാനത്തിൽ 40-കാരിക്ക് നേരെ അശ്ലീല ആം​ഗ്യവും ചീത്തവിളിയും; സഹയാത്രികൻ അറസ്റ്റിൽ

നാഗ്പൂർ: വിമാനത്തിൽ സ്വയംഭോഗം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത യാത്രക്കാരൻ അറസ്റ്റിൽ.എൻജിനീയറായ ഫിറോസ് ഷെയ്ഖ് എന്ന യാത്രക്കാരനാണ് അറസ്റ്റിലായത്. പൂനെയിൽ നിന്ന് നാഗ്പൂരിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.പിതാവിന്റെ ശവസംസ്‌കാര നാഗ്പൂരിലേയ്ക്ക് പോകുകയായിരുന്ന 40 കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

യുവതിയുടെ അടുത്തിരുന്ന ഫിറോസ് വിമാനമധ്യേ സ്വയംഭോഗം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫും ചേർന്ന് തടഞ്ഞുനിർത്തി പോലീസിന്കൈ മാറുകയായിരുന്നു. 

അധ്യാപികയായ യുവതി വിമാനം പറന്നുയർന്നയുടൻ തന്നെ മയങ്ങിപ്പോയിരുന്നു. അറിയിപ്പ് കേട്ട് കണ്ണുതുറക്കുന്നതുവരെ തന്റെ തൊട്ടടുത്ത വിൻഡോ സീറ്റിൽ ഇരുന്ന പ്രതി എന്താണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു.

സഹയാത്രികൻ തന്നെ ചൊറിയുകയാണെന്ന് ആദ്യം കരുതി, അത് അവഗണിച്ചു. എന്നാൽ ഇയ്യാൾ വീണ്ടും അത് തുടർന്നപ്പോൾ സംശയം തോന്നിയെന്നും നഗ്നമായ രീതിയിൽ ആംഗ്യം കാണിച്ചുവെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു.കാബിൻ ക്രൂവിനെ വിളിക്കാൻ തു‍ടങ്ങിയപ്പോഴേക്കും വിമാനം താഴെ എത്തിയിരുന്നു.

പിന്നാലെ ഫിറോസ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകായിരുന്നു. അടുത്ത മാസം വിവാഹ നിശ്ചയം നടക്കാനിരിക്കുന്ന പ്രതി എൻജിനീയറാണെന്ന് പൊലീസ് പറഞ്ഞു.ജോലിക്കായി നാഗ്പൂരിനടുത്തുള്ള കൊരാടിയിലെ ഒരു ഇൻഡസ്ട്രിയൽ വാട്ടർ പ്ലാന്റിലേക്ക് പോവുകയായിരുന്നു ഇയ്യാൾ.

സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം (354 എ), അപമാനിക്കൽ (509) എന്നീ കുറ്റങ്ങളാണ് ഷെയ്ഖിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച റിമാൻഡ് ചെയ്തു.

lewd gesture pune-nagpur flight crime against Women Arrest