/kalakaumudi/media/post_banners/fcb032ecd58e72137c8795686bbf6daf9109ee6b6257bdde7c2d237ba5756dfc.jpg)
തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് ഡിസംബർ 1 മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാകും. ഫെസ്റ്റിവലിൽ ക്യാൻസറിനും നാഡീസംബന്ധമായ രോഗങ്ങൾക്കുമുള്ള സംയോജിത ചികിത്സാ രീതികളെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. ആയുർവേദത്തിലെയും ആധുനിക വൈദ്യശാസ്ത്രത്തിലെയും വിദഗ്ധരുടെ അറിവുകൾ സെമിനാറിലൂടെ പങ്കുവയ്ക്കും.
എം ഡി ആൻഡേഴ്സൺ കാൻസർ സെന്ററിന്റെ എം ഡി സന്തോഷി നാരായണൻ, യുഎസിലെ റോസ്‌വെൽ പാർക്ക് കാൻസർ സെന്ററിൽ നിന്നുള്ള കാതറിൻ ഗ്ലേസർ, ജുൻ മാവോ റോക്ക്ഫെല്ലർ ചെയർ ആൻഡ് ഇന്റഗ്രേറ്റീവ് മെഡിസിൻ ചീഫ്, ഇന്ത്യയിലെ ടാറ്റ മെമ്മോറിയൽ കാൻസർ സെന്ററിൽ നിന്നുള്ള രാജേന്ദ്ര ബാദ്‌വേ ഉൾപ്പെടെയുള്ള ഇന്റർനാഷണൽ ഇന്റഗ്രേറ്റീവ് ഓങ്കോളജി വിദഗ്ധർ സെമിനാറിൽ പങ്കെടുക്കും.
ന്യൂറോളജി മേഖലയിൽ നിന്ന് എം.ആർ.വി. നമ്പൂതിരി, ശങ്കരൻ കുട്ടി, മഹാദേവൻ, ശ്രീകാന്ത് ബാബു, ഇറ്റലിയിൽ നിന്നുള്ള അന്റോണിയോ മൊറാണ്ടി, ജർമ്മനിയിൽ നിന്നുള്ള സാന്ദ്ര സിമാൻസ്‌കി തുടങ്ങിയ വിദഗ്ധർ ന്യൂറോളജിക്കൽ ഡിസോർഡേഴ്സിന്റെ വർദ്ധിച്ചുവരുന്ന വെല്ലുവിളിയെ ചെറുക്കാൻ എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.