'അമിത് ഷാ സാബുമായി സംസാരിക്കൂ, അല്ലെങ്കില്‍ പ്രധാനമന്ത്രിയുമായി സംസാരിക്കൂ'

കേരള-രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത, തികച്ചും നാടകീയ രംഗങ്ങളാണ് കൊല്ലത്ത് അരങ്ങേറിയത്.

author-image
Athira
New Update
'അമിത് ഷാ സാബുമായി സംസാരിക്കൂ, അല്ലെങ്കില്‍ പ്രധാനമന്ത്രിയുമായി സംസാരിക്കൂ'

 

കൊല്ലം; കേരള-രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത, തികച്ചും നാടകീയ രംഗങ്ങളാണ് കൊല്ലത്ത് അരങ്ങേറിയത്. എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയതിനു പിന്നാലെ കാറില്‍നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ ക്ഷുഭിതനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നടുക്കുകയും അവര്‍ക്ക് നേരെ കൈയോങ്ങുകയും ചെയ്തതോടെ പൊലീസ് പോലും അമ്പരന്നു. പെട്ടെന്നു തന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ കഴിഞ്ഞതോടെ വലിയ പ്രതിസന്ധിക്ക് കാരണമാകുമായിരുന്ന സംഭവം ഒഴിവാക്കാന്‍ കഴിഞ്ഞു.

മുഖ്യമന്ത്രി പോകുമ്പോള്‍ ഇത്തരത്തിലാണോ സുരക്ഷ ഒരുക്കുന്നതെന്നു രോക്ഷത്തോടെ ഗവര്‍ണര്‍ ചോദിച്ചു. ''മോഹന്‍, അമിത് ഷാ സാബുമായി സംസാരിക്കൂ, അല്ലെങ്കില്‍ പ്രധാനമന്ത്രിയുമായി സംസാരിക്കൂ'' - എന്ന് അതീവരോഷാകുലനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നതു കേള്‍ക്കാമായിരുന്നു.

എന്തുകൊണ്ടാണ് താന്‍ വരുന്നതിനു മുന്‍പ് പ്രതിഷേധക്കാരെ ഒഴിവാക്കിയില്ലെന്നും ഗവര്‍ണര്‍ പൊലീസിനോടു ചോദിച്ചു. വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ തന്നെ ഗവര്‍ണര്‍ ഇരിപ്പുറപ്പിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസ് വലഞ്ഞു.  

2 മണിക്കൂറോളം തുടര്‍ന്ന പ്രതിഷേധത്തിന്റ ഒടുവില്‍ എഫ്‌ഐആര്‍ കണ്ടതിനു ശേഷം ഗവര്‍ണര്‍ കാറില്‍ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയി. കടയിലെ കച്ചവടം മുടങ്ങിയതിന് കടക്കാരന് 1000 രൂപയും നല്‍കിയാണ് ഗവര്‍ണറും സംഘവും പോയത്. 17 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്.

Latest News kerala news news updates