/kalakaumudi/media/post_banners/d4d64f7384af48a05e4ff50a4c82702bf955d698228c8ee8c2a4cb7fc48ac69a.jpg)
കൊച്ചി: കൊച്ചി കളമശ്ശേരി കൺവെൻഷൻ സെന്ററിലെ സ്പോടനത്തെ കുറിച്ച് ദൃക്സാക്ഷി. ഹാളിന്റെ മധ്യഭാഗത്താണ് സ്‌ഫോടനം നടന്നതെന്നും മൂന്ന് പ്രാവശ്യം സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായും ഹാളിന്റെ പിൻഭാഗത്തുണ്ടായിരുന്ന സാക്ഷി പറഞ്ഞു.
സ്പോടനം ഉണ്ടായ ഭാഗത്ത് ഒരുപാട് പുക ഉണ്ടായിരുന്നു.പിന്നീടാണ് ഒരു സ്ത്രീ മരിച്ചതായി പറയുന്നത് കേട്ടതെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല പ്രാർത്ഥനയുടെ സമയമായതുകൊണ്ട് എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു.
കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്ലാണ് സ്‌ഫോടനം ഉണ്ടായത്. ഒരു സ്ത്രീ കൊല്ലപ്പെട്ടു .36 പേർ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇതില്‍ 18 പേരും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതെസമയം ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം.ആക്രമണത്തിന് ഉപയോഗിച്ചത് സ്‌ഫോടകവസ്തുവാണെന്നും കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും കേരള പോലീസ് പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നാണ് സൂചന.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാരിനെ സഹായിക്കാൻ തീവ്രവാദ വിരുദ്ധ സേന ദേശീയ സുരക്ഷാ ഗാർഡിന്റെയും (എൻഎസ്ജി) തീവ്രവാദ വിരുദ്ധ അന്വേഷണ ഏജൻസിയായ എൻഐഎ ടീമുകളെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.
അമിത്ഷാ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുകയും സ്‌ഫോടനത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.സ്‌ഫോടനം നടക്കുമ്പോൾ കൺവെൻഷൻ സെന്ററിൽ ഏകദേശം 2,000 ലധികം പേർ ഉണ്ടായിരുന്നു. ഒക്‌ടോബർ 27ന് ആരംഭിച്ച മൂന്നുദിവസത്തെ യോഗത്തിന്റെ അവസാന ദിവസമായിരുന്നു ഞായറാഴ്ച.