1,630 കോടി രൂപയുടെ 'ഹൈ റിച്ച്' നിക്ഷേപത്തട്ടിപ്പ്; ദമ്പതികള്‍ ഇ.ഡി സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞു

നിക്ഷേപത്തട്ടിപ്പു കേസില്‍പ്പെട്ട ഹൈ റിച്ച് കമ്പനിയില്‍ റെയ്ഡിനെത്തിയ ഇ.ഡി സംഘത്തെ വെട്ടിച്ചു കടന്ന മുഖ്യപ്രതികളെ കണ്ടെത്താന്‍ പൊലീസിന്റെ സഹായത്തോടെ ഇ.ഡി അന്വേഷണം ആരംഭിച്ചു.

author-image
Athira
New Update
1,630 കോടി രൂപയുടെ 'ഹൈ റിച്ച്' നിക്ഷേപത്തട്ടിപ്പ്; ദമ്പതികള്‍ ഇ.ഡി സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞു

തൃശൂര്‍; നിക്ഷേപത്തട്ടിപ്പു കേസില്‍പ്പെട്ട ഹൈ റിച്ച് കമ്പനിയില്‍ റെയ്ഡിനെത്തിയ ഇ.ഡി സംഘത്തെ വെട്ടിച്ചു കടന്ന മുഖ്യപ്രതികളെ കണ്ടെത്താന്‍ പൊലീസിന്റെ സഹായത്തോടെ ഇ.ഡി അന്വേഷണം ആരംഭിച്ചു. ദമ്പതികളും ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായ വലിയാലുക്കല്‍ കോലാട്ട് കെ.ഡി.പ്രതാപന്‍, സിഇഒ കാട്ടൂക്കാരന്‍ ശ്രീന എന്നിവരാണു ഇ.ഡി സംഘത്തെ വെട്ടിച്ച് ഡ്രൈവര്‍ക്കൊപ്പം കാറില്‍ കടന്നുകളഞ്ഞത്.

ഇ.ഡി ഉദ്യോഗസ്ഥര്‍ വരുമെന്നറിഞ്ഞ ദമ്പതികള്‍ സായുധസേനയ്‌ക്കൊപ്പമെത്തിയ ഇ.ഡി സംഘത്തിന്റെ വാഹനവ്യൂഹത്തിനു മുന്നിലൂടെ ഇവര്‍ അതിവേഗം കടന്നുകളഞ്ഞു. അതിരഹസ്യമായാണ് റെയ്ഡ് ആസൂത്രണം ചെയ്‌തെങ്കിലും വിവരം ചോര്‍ന്നു. കണിമംഗലം വലിയാലുക്കലിലെ പ്രതാപന്റെ വീട്ടിലും ചേര്‍പ്പ് വല്ലച്ചിറ ഞെരുവിശേരിയിലെ ഹൈ റിച്ച് കമ്പനി ആസ്ഥാനത്തുമായിരുന്നു രാവിലെ പത്തോടെ ഇ.ഡി റെയ്ഡിനെത്തിയത്.

തട്ടിപ്പിന്റെ വ്യാപ്തി 1,630 കോടി രൂപയാണെന്നു ചേര്‍പ്പ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും 100 കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്ന വിവരമാണ് ഇ.ഡി അന്വേഷിക്കുന്നത്.ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയര്‍ത്തി പ്രതാപനും ശ്രീനയും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരില്‍ നിന്നായി 1,630 കോടി തട്ടിയെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതാണു നിര്‍ണായകമായത്. എഴുപതോളം കടലാസ് കമ്പനികള്‍ നടത്തിയെന്നും ഇതില്‍ 14 കമ്പനികള്‍ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Latest News kerala news news updates