ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥ 2024 ഓടെ 40 ബില്യണ്‍ ഡോളറിലെത്തും; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥ 2024 ഓടെ 40 ബില്യണ്‍ ഡോളറിലെത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.

author-image
Web Desk
New Update
ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥ 2024 ഓടെ 40 ബില്യണ്‍ ഡോളറിലെത്തും; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥ 2024 ഓടെ 40 ബില്യണ്‍ ഡോളറിലെത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഐഎസ്ആര്‍ഒയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ 60-ാം വാര്‍ഷികാഘോഷം തുമ്പയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഈ കണക്ക് 2040-ഓടെ 100 ബില്യണ്‍ ഡോളറായി ഉയരുമെന്ന് വിദേശ ഏജന്‍സിയായ എകെഡി പ്രവചിച്ചതായി
സയന്‍സ് ആന്‍ഡ് ടെക്നോളജി ആന്‍ഡ് ആറ്റോമിക് എനര്‍ജി ആന്‍ഡ് സ്പേസ് സഹമന്ത്രി വ്യക്തമാക്കി.

'നിലവില്‍ നമ്മുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥ വളരെ മികച്ചരീതിയിലല്ല പോകുന്നത്. കാരണം നമുക്ക് ഏകദേശം 8 ദശലക്ഷം യുഎസ് ഡോളര്‍ മാത്രമാണുള്ളത്. എന്നാല്‍ നമ്മള്‍ നല്ലൊരു മുന്നേറ്റത്തിനായി ഒരുങ്ങുകയാണ്. വിദേശ ഉപഗ്രഹ വിക്ഷേപണത്തില്‍ മാത്രമായി യൂറോപ്യന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന് ഏകദേശം 230240 ദശലക്ഷം യൂറോ വരെ ഇന്ത്യ സമ്പാദിച്ചു. അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് 170-180 മില്യണ്‍ ഡോളര്‍ വരെയാണ്.' എന്നും മന്ത്രി പറഞ്ഞു.

യു എസില്‍ അനു സന്ധന്‍ എന്ന നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതോടെ ഗണ്യമായ വ്യവസായ സാന്നിധ്യം ഒരുക്കാന്‍ സാധിക്കുമെന്നും സിംഗ് പറഞ്ഞു.

ഇതോടെ, ഇന്ത്യയുടെ ബഹിരാകാശ വിഭവങ്ങളുടെ 70 ശതമാനവും സര്‍ക്കാര്‍ ഇതര മേഖലയില്‍ നിന്നാണ് വരാന്‍ പോകുന്നത്.
ഇന്ത്യ അതിന്റെ ബഹിരാകാശ മേഖലയില്‍ വിഭവ മാന്ദ്യത്തെ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയ ബുദ്ധി ഉപയോഗിച്ച്
അതിനെ മറികടക്കാനും സാധിക്കും. ചന്ദ്രനില്‍ ആദ്യമായി മനുഷ്യനെ ഇറക്കിയത് മറ്റ് രാജ്യക്കാരാണെങ്കിലും എച്ച് 20 തന്മാത്ര ആദ്യമായി കണ്ടെത്തിയത് ചന്ദ്രയാന്‍ ആയിരുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബഹിരാകാശ പരിപാടിയിലെ അടുത്ത സുപ്രധാന വികസനം ഗഗന്‍യാന്‍ പദ്ധതിയാണ്. മനുഷ്യരെ ബഹിരാകാശത്ത് കൊണ്ടുപോകുന്നതിനാണ് ഗഗയാന്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിനായുള്ള ഗഗയാന്‍ അവസാനഘട്ട പരീക്ഷണം ഏപ്രിലില്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

kerala news Latest News isro