ഇന്‍ഡിഗോയ്ക്ക് 1.2 കോടി രൂപ പിഴ ചുമത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി.

ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ റണ്‍വെയ്ക്കു സമീപമിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിലാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) 1.2 കോടി രൂപ പിഴ ചുമത്തിയത്.

author-image
Athira
New Update
ഇന്‍ഡിഗോയ്ക്ക് 1.2 കോടി രൂപ പിഴ ചുമത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി.

മുംബൈ; ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ റണ്‍വെയ്ക്കു സമീപമിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിലാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) 1.2 കോടി രൂപ പിഴ ചുമത്തിയത്. തിങ്കളാഴ്ച യാത്രക്കാര്‍ റണ്‍വെയ്ക്കു സമീപമിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് മുംബൈ വിമാനത്താവള അധികൃതര്‍, ഇന്‍ഡിഗോ എന്നിവര്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.

സമീപകാലത്ത് ഇന്ത്യയില്‍ ഒരു വിമാനകമ്പനിക്കെതിരെ ചുമത്തുന്ന വലിയ പിഴയാണ് ഇന്‍ഡിഗോയ്ക്കുളളത്. 30 ദിവസത്തിനകം പിഴയടക്കണമെന്നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അറിയിച്ചത്. ഇതേ സംഭവത്തില്‍ ഇന്ത്യയിലെ വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുംബൈ വിമാനത്താവള അധികൃതര്‍ക്ക് 30 ലക്ഷം രൂപയും പിഴയിട്ടിരുന്നു.

തിങ്കളാഴ്ച ഇന്‍ഡിഗോയുടെ ഗോവ-ഡല്‍ഹി വിമാനം ഡല്‍ഹിയിലെ മൂടല്‍മഞ്ഞ് കാരണം 18 മണിക്കൂറോളം വൈകിയതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. മൂടല്‍മഞ്ഞ് കാരണം മുംബൈയില്‍ ഇറക്കിയപ്പോള്‍ യാത്രക്കാര്‍ക്കു വിശ്രമമുറികളും ഭക്ഷണവും ക്രമീകരിച്ചിരുന്നില്ല.
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഉദ്യോഗസ്ഥരോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

 

 

 

Latest News national news news updates