കായികക്ഷമത എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം കെ-വാക്ക് സംഘടിപ്പിച്ചു

പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയുടെ ഭാഗമായി, സംസ്ഥാനത്തുടനീളം കെ-വാക്ക് സംഘടിപ്പിച്ചു.

author-image
Athira
New Update
 കായികക്ഷമത എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം കെ-വാക്ക് സംഘടിപ്പിച്ചു

തിരുവനന്തപുരം: പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയുടെ ഭാഗമായി, സംസ്ഥാനത്തുടനീളം കെ-വാക്ക് സംഘടിപ്പിച്ചു. എല്ലാവര്‍ക്കും കായികക്ഷമത എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കെ-വാക്കിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയില്‍ കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. വിവിധയിടങ്ങളില്‍ പതിനായിരങ്ങളാണ് കെ-വാക്കിന്റ ഭാഗമായത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഈ ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കായികമേഖലയ്ക്ക് ദിശാബോധം നല്‍കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് രാജ്യാന്തര ഉച്ചകോടിയുടെ ഭാഗമായി നടന്നു വരുന്നത്. കേരളത്തില്‍ മികച്ച ഒരു കായിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നത്. തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ 7 മണി വരെ ജില്ല കേന്ദ്രങ്ങളിലും, തദ്ദേശ സ്വയഭരണം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഗ്രാമീണ പ്രദേശങ്ങളിലും കെ-വാക്ക് സംഘടിപ്പിച്ചു.

മാനവീയം വീഥിയില്‍ നിന്നാരംഭിച്ച കെ-വാക്ക് കനകക്കുന്ന്, മ്യൂസിയം, എല്‍ എം എസ്, പാളയം വഴി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. തിരുവനന്തപുരം ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍, ആര്‍ച്ചറി അസോസിയേഷന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, ഫുട്‌ബോള്‍ അസോസിയേഷന്‍, കരാട്ടെ അസോസിയേഷന്‍, റോള്‍ബോള്‍ അസോസിയേഷന്‍, വുഷു അസോസിയേഷന്‍, സെക്രട്ടേറിയറ്റ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ തുടങ്ങിയവരും വിവിധ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ, സ്‌കൂള്‍ പോലീസ് കേഡറ്റ് തുടങ്ങിയവര്‍ കെ- വാക്കിന്റെ ഭാഗമായി അണിനിരന്നു. തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ 7 മണി വരെ ജില്ല കേന്ദ്രങ്ങളിലും, തദ്ദേശ സ്വയഭരണം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഗ്രാമീണ പ്രദേശങ്ങളിലും കെ-വാക്ക് സംഘടിപ്പിച്ചു. ഓരോ കേന്ദ്രങ്ങളിലും മികച്ച ബഹുജന പങ്കാളിത്തം ഉണ്ടായി.

അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണത്തിന്റെ ഭാഗമായ കാസര്‍ഗോഡ് നിന്നും ആരംഭിച്ച 'ടൂര്‍ ഡി കേരള' സൈക്ലത്തോണ്‍ പര്യടനം ഗ്രീന്‍ഫീല്‍ഡില്‍ സമാപിച്ചു. കാസര്‍ഗോഡ് നിന്ന് തുടങ്ങിയ പര്യടനം വിവിധജില്ലകളിലൂടെ പത്ത് ദിവസമെടുത്താണ് തിരുവനന്തപുരത്തെത്തിയത്.

sports news Latest News news updates