കപ്പലിനെതിരെയുളള ഡ്രോൺ ആക്രമണത്തിൽ 'പങ്കില്ല'; അമേരിക്കയുടെ ആരോപണം നിഷേധിച്ച് ഇറാൻ

ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പലിനെതിരെ ഡ്രോൺ ആക്രമണമുണ്ടായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ. ആക്രമണവുമായി പങ്കില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബഘേരി വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
കപ്പലിനെതിരെയുളള ഡ്രോൺ ആക്രമണത്തിൽ 'പങ്കില്ല'; അമേരിക്കയുടെ ആരോപണം നിഷേധിച്ച് ഇറാൻ

തിരുവനന്തപുരം: ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പലിനെതിരെ ഡ്രോൺ ആക്രമണമുണ്ടായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ. ആക്രമണവുമായി പങ്കില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബഘേരി വ്യക്തമാക്കി.

ഹൂതികളുടെ പ്രവർത്തനങ്ങളുമായി സർക്കാരിനെ ബന്ധപ്പെടുത്തേണ്ടെന്നും തങ്ങൾ സ്വന്തം നിലയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കപ്പലിനെതിരെ ഡ്രോൺ വിക്ഷേപിച്ചത് ഇറാനിൽ നിന്നാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.ശനിയാഴ്ച മംഗലാപുരത്തേക്ക് വന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.

അതേ സമയം, കപ്പൽ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ കപ്പലുമായി ആശയവിനിമയം തുടരുന്നുവെന്നും പെന്റഗൺ പറഞ്ഞു. ആക്രമണം നേരിട്ട കപ്പൽ കോസ്റ്റ് ഗാർഡ് കപ്പലിനൊപ്പം സഞ്ചരിക്കുന്നതായി തീരസംരക്ഷണ സേന അറിയിച്ചു. കപ്പൽ തിങ്കളാഴ്ച മുംബൈയിലെത്തുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.

സൗദി അറേബ്യയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന ചരക്ക് കപ്പലിന് നേരെയാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കപ്പലിൽ സ്ഫോടനവും തീപിടിത്തവും ഉണ്ടായതായാണ് വിവരം.

അതെസമയം ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായെന്നോ വിവരമില്ല. കപ്പലിലെ 20 ജീവനക്കാർ ഇന്ത്യക്കാരാണ്. ഗുജറാത്തിലെ പോര്‍ബന്തറിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇസ്രയേൽ പങ്കാളിത്തമുള്ള നൈജീരിയൻ കൊടിയുള്ള കപ്പലാണിത്. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.

drone attack on ship us iran