ഇസ്രയേല്‍- ഹമാസ് യുദ്ധം; 2300 പേര്‍ കൊല്ലപ്പെട്ടു, ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം വിച്ഛേദിച്ചു

ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇരുപക്ഷത്തുമായി 2300 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം പൂര്‍ണ്ണമായി വിച്ഛേദിച്ചു.

author-image
Priya
New Update
ഇസ്രയേല്‍- ഹമാസ് യുദ്ധം; 2300 പേര്‍ കൊല്ലപ്പെട്ടു, ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം വിച്ഛേദിച്ചു

ഡല്‍ഹി: ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇരുപക്ഷത്തുമായി 2300 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം പൂര്‍ണ്ണമായി വിച്ഛേദിച്ചു.

ഇതോടെ ഗാസയിലെ പവര്‍ സ്റ്റേഷന്‍ അടച്ചു. എന്നാല്‍ ഗാസയിലുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ അനുവദിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചു.

ഗാസയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുമായും ഈജീപ്തുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസും അറിയിച്ചു.

അതേസമയം, യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഇസ്രയേലില്‍ നിന്ന് ഇന്ത്യ പൗരന്മാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്.

ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇസ്രയേലില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കെരെ മുഴുവന്‍ പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.

israel hamas war