ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ഗാസ്സയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം ശക്തമാക്കി.

author-image
anu
New Update
ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

 

ടെല്‍ അവിവ്: ഗാസ്സയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം ശക്തമാക്കി. അല്‍ അഹ്ലി, നാസര്‍ ആശുപത്രി ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം. ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.

വടക്കന്‍ ഗസ്സയിലെ ജബാലിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 110 പേരാണ് കൊല്ലപ്പെട്ടത്. അല്‍ അഹ്ലി ആശുപത്രിയില്‍ ഇസ്രായേല്‍ റെയ്ഡ് തുടരുകയാണ്. ആയിരത്തിലധികം രോഗികളുള്ള നാസര്‍ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ലോകാരോഗ്യ സംഘടന അപലപിച്ചു. തെക്കന്‍ ഗസ്സയിലെ റഫയില്‍ താമസ സമുച്ചയങ്ങള്‍ ലക്ഷ്യമിട്ടും ഇസ്രായേല്‍ ആക്രമണം ഉണ്ടായി. വെസ്റ്റ് ബാങ്കിലെ നബ്ലൂസില്‍ കെട്ടിടങ്ങള്‍ തകര്‍ത്ത ഇസ്രായേല്‍ സേന നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.

വടക്കന്‍ ഗസ്സയിലും തെക്കന്‍ ഗസ്സയിലുമായി ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ഇസ്രായേല്‍ നഗരമായ കിര്യത് ഷ്‌മോനയില്‍ ഹിസ്ബുല്ല മിസൈലാക്രമണം നടത്തി. ഇസ്രായേലില്‍ എത്തിയ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രായേലിനുള്ള അമേരിക്കയുടെ പിന്തുണ ആവര്‍ത്തിച്ചു.

ഹൂത്തി ആക്രമണം ശക്തമായ ചെങ്കടലില്‍ സുരക്ഷിത ചരക്കുകടത്തിന് സംയുക്ത സേനയും ലോയിഡ് പ്രഖ്യാപിച്ചു. അമേരിക്കയ്ക്ക് പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി,സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്ന് ബഹ്‌റൈനും സേനയുടെ ഭാഗമാകും. അതേസമയം ഇസ്രായേല്‍ ബന്ധമുള്ള രണ്ട് കപ്പലുകള്‍ കൂടി ആക്രമിച്ചതായി യെമന്‍ അറിയിച്ചു.

international news Latest News