ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി സൈനികത്താവളമാക്കി ഇസ്രയേല്‍

ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി സൈനികത്താവളമാക്കി ഇസ്രായേല്‍.

author-image
anu
New Update
ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി സൈനികത്താവളമാക്കി ഇസ്രയേല്‍

ഗാസ സിറ്റി: ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി സൈനികത്താവളമാക്കി ഇസ്രായേല്‍. ഒക്ടോബര്‍ ഏഴിന് ആക്രമണം തുടങ്ങിയത് മുതല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇന്തോനേഷ്യന്‍ ആശുപത്രി. തുടര്‍ച്ചയായ ആക്രമണത്തില്‍ ആശുപത്രി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ പൂര്‍ണമായി ഇസ്രായേല്‍ സൈന്യം തകര്‍ത്തെന്ന് മെഡിക്കല്‍ എമര്‍ജന്‍സി റെസ്‌ക്യൂ കമ്മിറ്റി ചെയര്‍മാന്‍ സര്‍ബിനി മുറാദിനെ ഉദ്ധരിച്ച് 'അറബ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

കെട്ടിടത്തില്‍നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍മാറണമെന്നും ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കണമെന്നും മുറാദ് ആവശ്യപ്പെട്ടു. ആശുപത്രി ആക്രമിച്ച് സൈനികത്താവളമാക്കുന്നത് ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി 2015ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്തോനേഷ്യയിലെ ജനങ്ങള്‍ നല്‍കുന്ന സംഭാവനകൊണ്ടാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ജബാലിയ അഭയാര്‍ഥി ക്യാമ്പിന് സമീപത്തുള്ള നാല് നില കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 20,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 52,000ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20 ലക്ഷത്തോളം ആളുകളാണ് ഗാസയില്‍ ഭവനരഹിതരായത്.

international news Latest News