'ഇസ്രയേല്‍ ഈ പ്രദേശം കൂടുതല്‍ കാലം നിയന്ത്രണത്തില്‍ വെയ്ക്കില്ല; പകരം പലസ്തീന്‍ അതോറിറ്റി ഭരിക്കണം'

ഇസ്രയേല്‍ ഗാസ യുദ്ധം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി വിവരം. എന്നാല്‍ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശനം നടത്തുമോയെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.

author-image
Priya
New Update
'ഇസ്രയേല്‍ ഈ പ്രദേശം കൂടുതല്‍ കാലം നിയന്ത്രണത്തില്‍ വെയ്ക്കില്ല; പകരം പലസ്തീന്‍ അതോറിറ്റി ഭരിക്കണം'

വാഷിങ്ടണ്‍: ഇസ്രയേല്‍ ഗാസ യുദ്ധം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി വിവരം. എന്നാല്‍ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശനം നടത്തുമോയെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.

വൈറ്റ് ഹൗസും സന്ദര്‍ശനത്തെക്കുറിച്ച് പ്രഖ്യാപിച്ചിട്ടില്ലെന്നും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് പറഞ്ഞു. പ്രാദേശിക പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയെ തുടര്‍ന്ന് ഇരുവരേയും തുല്യമായി പിന്തുണയ്ക്കുന്ന നിലപാടാണ് വൈറ്റ് ഹൗസ് സ്വീകരിച്ചത്.

ഇസ്രായേല്‍ യുദ്ധനിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുമെന്നും ജനങ്ങള്‍ക്ക് മരുന്ന്, ഭക്ഷണം, വെള്ളം എന്നിവ നല്‍കുമെന്നും ബൈഡനും പറഞ്ഞു. 

ഇസ്രയേല്‍ ഈ പ്രദേശം കൂടുതല്‍ കാലം നിയന്ത്രണത്തില്‍ വെയ്ക്കുമെന്ന് തോനുന്നില്ലെന്ന് പകരം പ്രദേശം ഒരു പലസ്തീന്‍ അതോറിറ്റി ഭരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതൊരു വലിയ തെറ്റായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. 'നോക്കൂ, ഗാസയില്‍ എന്ത് നടന്നാലും എന്റെ കണ്ണില്‍ ഹമാസും ഹമാസിലെ ഘടകങ്ങളും പലസ്തീനിലുള്ളവരെ പ്രതിനിധീകരിക്കില്ല'- ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

israel hamas war joe biden