കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമനിക് മാര്‍ട്ടിന്‍ തന്നെ, സ്ഥിരീകരിച്ച് പൊലീസ്

കളമശ്ശേരിയില്‍ സ്‌ഫോടനത്തിന് പിന്നില്‍ തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം. ബോംബ് സ്‌ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

author-image
Web Desk
New Update
കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമനിക് മാര്‍ട്ടിന്‍ തന്നെ, സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: കളമശ്ശേരിയില്‍ സ്‌ഫോടനത്തിന് പിന്നില്‍ തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം. ബോംബ് സ്‌ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് ഡൊമിനിക് മാര്‍ട്ടിന്‍ കൊടകര പൊലീസിലാണ് കീഴടങ്ങിയത്. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തു. അതിനുശേഷമാണ്, ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

ഡൊമനിക് മാര്‍ട്ടിന്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. ബോംബ് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്ന് ലഭിച്ചു. ഇന്റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്‌ഫോടനം പഠിച്ചത്.

ഡൊമിനിക് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടത്. അതിനിടെ, ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നു.

kerala kalamassery blast police