/kalakaumudi/media/post_banners/5b959009df1c2dded8fbac0764b269cb2e35ee142fdcfa396db49a83c8bdf81b.jpg)
ചെന്നൈ: ശാന്തിഗിരി ആശ്രമം സ്‌ഥാപകനായ ഗുരു കരുണാകർ ഗുരുവിന്റെ ആശയം ജാതിമതവിശപ്പുരഹിത സമൂഹമാണെന്നും ഗുരു മുന്നോട്ടു വച്ച പാതയിൽ എല്ലാവർക്കും കടന്നുവരാമെന്നും തമിഴ്നാട് നിയമസഭാ സ്പീക്കർ എം.അപ്പാവു പറഞ്ഞു.ശാന്തിഗിരി ആശ്രമത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ആചാര്യന്മാർ നാളിതുവരെ നടത്തിയ സമരം സാമൂഹിക പരിവർത്തനത്തിനുവേണ്ടിയായിരുന്നു. ജാതിവിവേചനം തുടച്ചുനീക്കാൻ തമിഴ്നാടും കേരളവും ഒരുമിച്ച് പ്രവർത്തിച്ച നിരവധി സംഭവങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെന്നും അതിലൊന്നാണ് വൈക്കം സത്യാഗ്രഹമെന്നും സ്പീക്കർ പറഞ്ഞു. ശാന്തിഗിരി ആശ്രമം ചെയ്യൂർ ശാഖാ ഏകോപന സമിതി ഉപദേഷ്ടാവ് കെ.എസ്.പണിക്കർ അധ്യക്ഷത വഹിച്ചു.
അതെസമയം ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി പ്രാർത്ഥനാലയം, വിദ്യാഭ്യാസ സമുച്ചയം, ശാന്തിഗിരി ഹോളിസ്റ്റിക് വില്ലേജ് എന്നിവയുടെ ശിലാസ്‌ഥാപനം ഞായറാഴ്ച നടക്കും. രാവിലെ 9 മണിയ്ക്കാണ് പരിപാടി.11ന് രജതജൂബിലി സമ്മേളനം മന്ത്രി ടി. മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. കേരള ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വിശിഷ്‌ടാതിഥിയായി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് വിളക്ക് ഘോഷയാത്രയും സാംസ്കാരിക പരിപാടികളും നടക്കും.