ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു

ദേശീയപാതയില്‍ ഇടതുവശം ചേര്‍ന്ന് ബസ് മറികടന്നെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ ആക്രമിച്ചു. കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എച്ച്. ജയകുമാറിനെ (49) കളമശേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

author-image
Web Desk
New Update
ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു

 

ആലുവ: ദേശീയപാതയില്‍ ഇടതുവശം ചേര്‍ന്ന് ബസ് മറികടന്നെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ ആക്രമിച്ചു. കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എച്ച്. ജയകുമാറിനെ (49) കളമശേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ മുട്ടത്ത് വച്ചായിരുന്നു സംഭവം. മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിനെയാണ് തടഞ്ഞുനിര്‍ത്തിയത്. ബൈക്ക് യാത്രക്കാരനും ഭാര്യയും സഞ്ചരിച്ച ബൈക്കിനെ ബസ് ഇടതുവശത്തുകൂടി മറികടന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

206 -ാം നമ്പര്‍ മെട്രോ പില്ലറിന് സമീപമെത്തി ബസിന് കുറുകെ പ്രതി ബൈക്ക് നിറുത്തി, ഡ്രൈവറുടെ ഭാഗത്തെ വാതില്‍ തുറന്ന് അകത്തുകയറിയ ശേഷം ഹെല്‍മെറ്റ് ഉപയോഗിച്ച് തലയില്‍ ഉള്‍പ്പെടെ അടിച്ചെന്നാണ് ഡ്രൈവറുടെ മൊഴി. യാത്രക്കാരും ബസ് കണ്ടക്ടറും ചേര്‍ന്നാണ് പ്രതിയെ തടഞ്ഞത്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡ്രൈവറെ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. യാത്രക്കാരെ മറ്റ് വാഹനങ്ങളില്‍ കയറ്റിവിട്ടു. ബസില്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നു.

ആക്രമണത്തിനുശേഷം പ്രതി സ്ഥലംവിട്ടു. ദൃശ്യമാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാവിലെയാണ് പ്രതി ആശുപത്രിയില്‍ ചികിത്സ തേടിയത്. ആലുവ പൊലീസ് കേസെടുത്തു.

kerala police ksrtc kerala police