/kalakaumudi/media/post_banners/1ff77bc9478951dd124443e22d29bb74ed84a4bec3c805925173e85f6741a462.jpg)
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുത്ത സംതൃപ്തിയിലാണ് പടിയിറങ്ങുന്നതെന്ന ആന്റണി രാജുവിന്റെ പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ. മന്ത്രിയുടേത് രാഷ്ട്രീയ പ്രസംഗം മാത്രമാണെന്നും കൃത്യമായി ശമ്പളം നൽകിയിട്ടില്ലെന്നും ടി.ഡി.എഫ് ആരോപിച്ചു. നവംബർ മാസത്തെ ശമ്പളമാണ് ഡിസംബർ 24 നു നൽകിയത്. ഒരു മാസം കഴിഞ്ഞിട്ടാണ് ശമ്പളം നൽകിയത്. അതിലെന്തിനാണ് ഇത്ര ചാരിതാർഥ്യമെന്നും ടി.ഡി.എഫ് ചോദിച്ചു.
ശമ്പളം നൽകണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും മാനേജ്‌മെന്റിനു കൂസലില്ല. ശമ്പളം നൽകാതെ ജീവനക്കാരെ ഇത്രത്തോളം പീഡിപ്പിച്ച ഒരു സർക്കാരില്ല.കെഎസ്ആർടിസിയുടെ വരവ് ചിലവ് കണക്ക് പ്രസിദ്ധീകരിക്കാൻ മന്ത്രി ധൈര്യം കാണിക്കണമെന്നും ടി.ഡി.എഫ് കൂട്ടിച്ചേർത്തു.
അതെസമയം 750 കോടി കട ബാധ്യതയ്ക്ക് ആര് മറുപടി പറയുമെന്നും പ്രൊവിഡന്റ് ഫണ്ട് അടച്ചിട്ടില്ലെന്നും ഡിഎ കുടിശികയുണ്ടെന്നും ചൂണ്ടികാട്ടി ബി.എം.എസും രംഗത്തുവന്നു. ഒരു ദിവസം പറഞ്ഞാലും തീരാത്ത കാര്യങ്ങൾ കെഎസ്ആർടിസിയിൽ നൽകാനുണ്ടെന്നും വസ്തുതകൾ മറച്ചു വെച്ച് മന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയെന്നുമാണ് ബി.എം.എസിന്റെ ആരോപണം.
കെഎസ്ആർടിസിയുടെ വരവ് ചിലവ് കണക്ക് പ്രസിദ്ധീകരിക്കാൻ മന്ത്രി ധൈര്യം കാണിക്കണമെന്നും ടി.ഡി.എഫ് കൂട്ടിച്ചേർത്തു. കെഎസ്ആർടിസിയിൽ ഇപ്പോൾ ഒരു രൂപ പോലും കുടിശ്ശികയില്ലെന്നും ഇന്നലെ വരെയുള്ള മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകിയാണ് മന്ത്രിസ്ഥാനത്ത് നിന്നിറങ്ങുന്നതെന്നും ആന്റണി രാജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ശമ്പളം പൂർണ്ണമായും നൽകാൻ കഴിഞ്ഞതിൽ അതിൽ ചാരുതാർത്ഥ്യമുണ്ടെന്നും ആന്റണി രാജു പ്രതികരിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
