'നവംബറില്‍ ഹരിയാനയിലെ 10 റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ക്കും'; ഭീഷണി മുഴക്കി ലഷ്‌കര്‍ ഇ തോയിബ, സുരക്ഷ വര്‍ധിപ്പിച്ചു

ഹരിയാനയിലെ പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ നവംബര്‍ 13 ന് സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കി ലഷ്‌കര്‍ ഇ തോയിബ.നവംബര്‍ 15 ന് ജഗദാരി വൈദ്യുതി നിലയം, റെയില്‍വേ കോച്ച്, ബസ് സ്റ്റാന്‍ഡുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.

author-image
Priya
New Update
'നവംബറില്‍ ഹരിയാനയിലെ 10 റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ക്കും'; ഭീഷണി മുഴക്കി ലഷ്‌കര്‍ ഇ തോയിബ, സുരക്ഷ വര്‍ധിപ്പിച്ചു

ചണ്ഡിഗഡ്: ഹരിയാനയിലെ പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ നവംബര്‍ 13 ന് സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കി ലഷ്‌കര്‍ ഇ തോയിബ.നവംബര്‍ 15 ന് ജഗദാരി വൈദ്യുതി നിലയം, റെയില്‍വേ കോച്ച്, ബസ് സ്റ്റാന്‍ഡുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.

ഇത് ജമ്മുകശ്മീരില്‍ ജിഹാദികളെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണെന്നും ലഷ്‌കര്‍ കമാന്‍ഡര്‍ കരീം അന്‍സാരിയുടെ കത്തില്‍ വിശദീകരിക്കുന്നുണ്ട്.

ജഗദാരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒക്ടോബര്‍ 26 നാണ് ഭീഷണി കത്ത് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചതായി റെയില്‍വേ ഉദ്യേഗസ്ഥര്‍ അറിയിച്ചു.

ഭീഷണിക്കത്ത് തങ്ങളുടെ കൈവശമുണ്ടെന്നും നോര്‍ത്തേണ്‍ റെയില്‍വേയുടെ ആര്‍പിഎഫ് ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ പറഞ്ഞു.നവംബര്‍ 13 ന് ഹരിയാനയിലെ അംബാല കാന്ത്, പാനിപ്പത്ത്, കര്‍ണാല്‍, സോനിപത്ത്, ചണ്ഡീഗഡ്, ഭിവാനി, മീററ്റ്, ഗാസിയാബാദ്, മറ്റ് സ്റ്റേഷനുകള്‍ എന്നിവ ആക്രമിക്കപ്പെടുമെന്ന് ആണ് കത്തില്‍ പറയുന്നത്.

railway stations blast lakshkar e toyiba haryana