മുംബൈയില്‍ 17 കാരിയെ അമ്മയുടെ സുഹൃത്തുക്കളും കാമുകനും മദ്യം നല്‍കി പീഡിപ്പിച്ചു; നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി

മലയാളി പെണ്‍കുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടന്‍ കേസെടുക്കുമെന്ന് മുംബൈ പൊലീസ്.

author-image
Priya
New Update
മുംബൈയില്‍ 17 കാരിയെ അമ്മയുടെ സുഹൃത്തുക്കളും കാമുകനും മദ്യം നല്‍കി പീഡിപ്പിച്ചു; നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി

മുംബൈ: മലയാളി പെണ്‍കുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടന്‍ കേസെടുക്കുമെന്ന് മുംബൈ പൊലീസ്.

മാവേലിക്കരയില്‍ കുടുംബവേരുള്ള കുര്‍ള നിവാസിയായ നഴ്‌സാണ് 17 വയസ്സുള്ള മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയത്. ഏറെനാള്‍ നീണ്ട കൗണ്‍സലിങ്ങിനൊടുവിലാണ് രണ്ടു വര്‍ഷം മുന്‍പ് നടന്ന പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

തുടര്‍ന്നാണ് പരാതി നല്‍കിയത്. പന്ത്രണ്ടാം വയസ്സില്‍ കുട്ടിയുടെ അച്ഛന്‍ മരിച്ചിരുന്നു. സുഹൃത്തിന് അമ്മയും മകളും മാം താമസിക്കുന്ന കുര്‍ളയിലെ ഫ്‌ലാറ്റില്‍ 2019 മുതല്‍ 2022 വരെ താമസിപ്പിച്ചു.

ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്ക് പോയപ്പോള്‍ മകള്‍ക്ക് മദ്യം നല്‍കിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

ഒരിക്കല്‍ ഇവരില്‍ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രതികള്‍ നഗ്‌ന ഫോട്ടോകളും വിഡിയോകളും പകര്‍ത്തി.

ഇതേക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ അമ്മയെ കൊലപ്പെടുത്തുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസികസംഘര്‍ഷത്തിലായി.

മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ ആദ്യം മുംബൈയിലും പിന്നീട് നാട്ടില്‍പോയപ്പോള്‍ അവിടെയും കൗണ്‍സലിങ്ങിനു കൊണ്ടുപോയി.

സംഭവിച്ച കാര്യങ്ങള്‍ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കൗണ്‍സലിങ് സ്ഥാപനം കേരള പൊലീസിലും ചൈല്‍ഡ്ലൈനിലും വിവരം അറിയിച്ചു.

പീഡനം നടന്നത് മുംബൈയിലായതിനാല്‍ കുര്‍ള പൊലീസ് സ്റ്റേഷനിലേക്ക് കൊല്ലം പൊലീസ് കേസ് കൈമാറുകയായിരുന്നു.

mumbai Rape Case