മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; പോളിംഗ് ബൂത്ത് തിരുവനന്തപുരത്തും

മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് ഓഫീസിലും പോളിംഗ് ബൂത്ത്. ഇന്ത്യയില്‍ താമസിക്കുന്ന മാലദ്വീപ് സ്വദേശികള്‍ക്കാണ് പോളിംഗ് ബൂത്ത് ഒരുക്കിയത്. പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.

author-image
Web Desk
New Update
മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; പോളിംഗ് ബൂത്ത് തിരുവനന്തപുരത്തും

തിരുവനന്തപുരം: മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് ഓഫീസിലും പോളിംഗ് ബൂത്ത്. ഇന്ത്യയില്‍ താമസിക്കുന്ന മാലദ്വീപ് സ്വദേശികള്‍ക്കാണ് പോളിംഗ് ബൂത്ത് ഒരുക്കിയത്. പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.

അഞ്ചു വര്‍ഷത്തിലൊരിക്കലാണ് തിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 9 ന് നടന്ന ആദ്യ വോട്ടെടുപ്പിലും തിരുവനന്തപുരത്ത് പോളിംഗ് ബൂത്ത് ഒരുക്കിയിരുന്നു. മാലദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. എന്നാല്‍, സ്ഥാനാര്‍ത്ഥികളിലാര്‍ക്കും 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടാന്‍ സാധിച്ചില്ല.

തുടര്‍ന്ന് കൂടുതല്‍ വോട്ടുകള്‍ കിട്ടിയ രണ്ടു സ്ഥാനാര്‍ത്ഥികള്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുത്തു. വൈകിട്ടോടെ ഫലമറിഞ്ഞു. മാലദ്വീപിന്റെ തലസ്ഥാന നഗരത്തിന്റെ മേയറും പ്രതിപക്ഷ പാര്‍ട്ടിയായ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് ദ മാലദ്വീപ്‌സിന്റെ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് മുസു വിജയിച്ചു.

 

election india Thiruvananthapuram maldives