/kalakaumudi/media/post_banners/1e136ebf029467219b13d1990543b516b3ff0b834633c3d8d852e34e1e18c3a5.jpg)
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരിൽ തുടക്കമിടാനൊരുങ്ങി കോൺഗ്രസും. ബിജെപിക്ക് പിന്നാലെയാണ് കോൺഗ്രസും മഹാ സംഗമം സംഘടിപ്പിക്കാനൊരുങ്ങുന്നത്. അടുത്ത മാസം നാലിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പരിപാടി ഉദ്ഘാടനം ചെയ്യും. ബൂത്ത് തല ഭാരവാഹികളായ 75,000 പേരെ പങ്കെടുപ്പിക്കാനാണ് പാർട്ടി നീക്കം.
ജനുവരി 3നാണ് പ്രധാനമന്ത്രിയെ തൃശൂരിലെത്തിച്ച് ബിജെപി വലിയ സംഗമത്തിന് രൂപം നൽകിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസും മഹാസംഘമം നടത്താൻ തീരുമാനിച്ചത്. തൃശൂർ തേക്കിൻകാട് വച്ചാകും മഹാസംഗമം നടക്കുക.
സംസ്ഥാനത്തെ 25,000 ലധികം വരുന്ന ബൂത്ത് പ്രസിഡന്റുമാർ, ഡിഎൽഒമാർ എന്നിങ്ങനെ 75,000 ൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവനരം. മണ്ഡലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിലെ മുഴുവൻ നേതാക്കളും മഹാസംഗമത്തിൽ പങ്കെടുക്കും.