സുഹൃത്തിനൊപ്പം കടല്‍ത്തീരത്ത് എത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡനം; ഒന്നാം പ്രതി പിടിയില്‍

പൊഴിയൂര്‍ പൊഴിക്കരയില്‍ സുഹൃത്തിനൊപ്പം കടല്‍ത്തീരത്ത് എത്തിയ കോളജ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിടിയില്‍. പൊഴിയൂര്‍ പൊയ്പ്പള്ളിവിളാകം സ്വദേശി മത്സ്യതൊഴിലാളിയായ സാജന്‍ (29) ആണ് അറസ്റ്റിലായത്.

author-image
Web Desk
New Update
സുഹൃത്തിനൊപ്പം കടല്‍ത്തീരത്ത് എത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡനം; ഒന്നാം പ്രതി പിടിയില്‍

പാറശാല: പൊഴിയൂര്‍ പൊഴിക്കരയില്‍ സുഹൃത്തിനൊപ്പം കടല്‍ത്തീരത്ത് എത്തിയ കോളജ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിടിയില്‍. പൊഴിയൂര്‍ പൊയ്പ്പള്ളിവിളാകം സ്വദേശി മത്സ്യതൊഴിലാളിയായ സാജന്‍ (29) ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി പൊഴിയൂര്‍ സ്വദേശി ഐബിന്‍ (34) പെണ്‍കുട്ടിയുടെ സുഹൃത്ത് ശരത്ചന്ദ്രന്‍ (19)എന്നിവരെ രണ്ടാഴ്ച മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ഹാര്‍ബറുകളിലാണ് സാജന്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും ട്രെയിനില്‍ വരുന്നതായി വിവരമറിഞ്ഞ് പൊഴിയൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ പിന്തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പിടികൂടുകയുമായിരുന്നെന്നും പൊലീസ് അറിയിച്ചു. ഒളിവില്‍ കഴിയുമ്പോള്‍ കൂട്ടുകാരുടെ ഫോണിലേക്ക് എത്തിയ കോളുകള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.

ജൂലൈ 14 ന് രാത്രി പൊഴിയൂര്‍ പൊഴിക്കരയില്‍ ആണ് പീഡനം നടന്നത്. മാതാവിന്റെ പിറന്നാളാ ഘോഷത്തില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേന പെണ്‍കുട്ടിയെ ശരത്ചന്ദ്രന്‍ പൊഴിക്കരയില്‍ വിളിച്ചു വരുത്തുകയായിരുന്നു. അസ്വാഭാവിക ചുറ്റുപാടില്‍ ഇരുവരെയും കണ്ട മത്സ്യതൊഴിലാളികളായ സാജനും ഐബിനും യുവാവിനെ ഭീഷണിപ്പെടുത്തി മാറ്റിയ ശേഷംം യുവതിയെ കത്തി കാട്ടി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പീഡന ശേഷം പൈണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തിയ പ്രതികള്‍ വിളിക്കുമ്പോള്‍ എത്തണമെന്ന് ഭീഷണി നല്‍കി ആണ് വിട്ടയച്ചത്.

സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള മദ്യപാനത്തിനിടയില്‍ പ്രതികളുടെ ഫോണില്‍ നിന്നുള്ള പീഡന ദൃശ്യം പുറത്തായതോടെ പെണ്‍കുട്ടിക്ക് വന്ന വിവാഹാലോചന മുടങ്ങിയിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയെ രാത്രി പൊഴിക്കരയില്‍ എത്തിച്ചത് ഗുരുതര കുറ്റമായതിനാല്‍ ആണ് സുഹൃത്തായ ശരത്ചന്ദ്രനെയും കേസില്‍ പ്രതിയാക്കിയത്.

പൊഴിയൂര്‍ ഇന്‍സ്പെക്ടര്‍ ടി.സതികുമാര്‍, എസ്ഐ ബി.എസ് ശ്രീഗോവിന്ദ്, ഗ്രേഡ് എഎസ്ഐ പ്രേംകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്.

police kerala police kerala news