/kalakaumudi/media/post_banners/416e4eb5025d83998b1b1c1b6ca7680577200a93b1458271ea7fdb2d16fe2fbd.jpg)
ഗാസ: പലസ്തീന്‍ വിമോചനത്തിനായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സായുധസംഘമായ ഹമാസിന്റെ ഇസ്രയേലിനെതിരെയുള്ള അപ്രതീക്ഷിത ആക്രമണത്തോടെ പശ്ചിമേഷ്യയില്‍ സ്ഥിതി പ്രവചനാതീതമാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹമാസ് ഇസ്രയേലിനെതിരെ ഓപ്പറേഷന്‍ അല്‍-അഖ്സ ഫ്ളഡ് എന്ന പേരിൽ കര, കടല്‍, വ്യോമ മാര്‍ഗങ്ങളില്‍ നിന്ന് ആക്രമണം ആരംഭിച്ചത്.
തുടര്‍ന്ന് യുദ്ധത്തിന് തയാറെന്ന് ഇസ്രയേലും പ്രഖ്യാപിച്ചു. പിന്നാലെ ഗാസയില്‍ വ്യോമാക്രമണത്തിന് തുടക്കമിട്ടു. ആക്രമണത്തില്‍ ഇതിനകം ഇരുഭാഗത്തും കൊല്ലപ്പെട്ടവരുടെ എണ്ണം ചെറുതല്ല. ആക്രമണത്തിനു പിന്നിലെ മുഖ്യസൂത്രധാരൻ തങ്ങളുടെ '9/11' എന്ന് ഇസ്രയേല്‍ വിശേഷിപ്പിച്ച, ആയിരത്തിലധികം മരണങ്ങളില്‍ കലാശിച്ച ഗാസയുടെ റോക്കറ്റാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ദെയ്ഫാണെന്നാണ് പുറത്തുവന്ന വിവരം.
ഗാസയിലെ ഹമാസ് നേതാവ് യഹ്യ സിന്‍വറിന്റെയും ദെയ്ഫിന്റെയും സംയുക്ത ആസൂത്രണമായിരുന്നു ഇസ്രയേലിനെ വിറപ്പിച്ച അല്‍ അഖ്‌സയ്ക്ക് പിന്നില്‍ പ്രവർത്തിച്ചത്. ഇവരുള്‍പ്പടെ വിരലിലെണ്ണാവുന്ന ഹമാസ് അംഗങ്ങള്‍ക്ക് മാത്രമേ ഹമാസ് ഇത്തരമൊരു ഭയാനകമായ ആക്രമണത്തിനൊരുങ്ങുകയാണെന്ന് അറിയുമായിരുന്നുള്ളൂ.
ഹമാസിന്റെ 5000 റോക്കറ്റുകൾ തൊടുത്തുള്ള ആക്രമണത്തിന് മുന്നോടിയായി ഇസ്രയേലിനെതിരെ മുന്നറിയിപ്പുമായി ദെയ്ഫിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. മസ്ജിദുല്‍ അഖ്‌സയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കും എല്ലാ നിയന്ത്രണങ്ങളും ഭേദിച്ചുകൊണ്ടുള്ള അധിനിവേശത്തിലും 'അല്‍ അഖ്‌സ ഫ്‌ളഡി'ലൂടെ മറുപടി പറയുമെന്നാണ് ദെയ്ഫ് വീഡിയോ സന്ദേശത്തിലൂടെ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയത്.
ഹമാസ് സൈനികമേധാവിയായ മുഹമ്മദ് ദെയ്ഫിനെ വകവരുത്താന്‍ മൊസാദ് പലതവണ ശ്രമിച്ചിരുന്നെങ്കിലും ഓരോ തവണയും വഴുതിമാറിയ ഇയാളെ കണ്ടെത്താനുള്ള ഇസ്രയേലിന്റെ ശ്രമം ഇപ്പോഴും തുടരുകയാണ്.1980-കളുടെ അവസാനത്തോടെയാണ് മുഹമ്മദ് ദെയ്ഫി ഹമാസിന്റെ അംഗമാകുന്നത്. പിന്നീട് ഹമാസിന്റെ അല്‍ ഖസം ബ്രിഗേഡിന്റെ മേധാവിയായി.
അത്രയുംകാലം ദുര്‍ബലമായിരുന്ന അല്‍ ഖസം ശക്തിപ്പെടുത്തിയതും ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടികള്‍ക്ക് അല്‍ ഖസത്തെ പ്രാപ്തമാക്കിയതും ദെയ്ഫിന്റെ നേതൃത്വത്തിലാണ്.ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടി, അവിടെ ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവ പഠിച്ചു. കലകളോടുള്ള അടുപ്പം പ്രകടിപ്പിച്ച ദെയ്ഫ്, സർവകലാശാലയുടെ വിനോദ സമിതിയുടെ തലവനായിരുന്നു. ഹാസ്യനാടകങ്ങൾ വേദികളിൽ അവതരിപ്പിച്ചു.
ഹമാസിലേയ്ക്ക് വന്നതിനു പിന്നാലെ ഡീഫ് ഗ്രൂപ്പിന്റെ തുരങ്കങ്ങളുടെ ശൃംഖലയും ബോംബ് നിർമ്മാണ വൈദഗ്ധ്യവും വികസിപ്പിച്ചെടുത്തു. ചാവേർ ബോംബാക്രമണങ്ങളിലൂടെ നിരവധി ഇസ്രായേലികളുടെ മരണത്തിന് ഉത്തരവാദിയായ ദെയ്ഫ് പതിറ്റാണ്ടുകളായി ഇസ്രായേൽ തലയ്ക്ക് വിലയിട്ട പട്ടികയിൽ ഒന്നാമതാണ്.മാത്രമല്ല ഇസ്രയേലിന്റെ ആക്രമണത്തിൽ ഒരു കണ്ണ് നഷ്ടപ്പെടുകയും ഒരു കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് വൃത്തങ്ങൾ അറിയിച്ചു.
ഹമാസിന്റെ സായുധവിഭാഗത്തിന് നേത്യത്വം നൽകുന്ന സമയത്ത് അതിജീവിച്ചത് ഫലസ്തീനിയൻ നാടോടി നായകൻ എന്ന പദവി ദെയ്ഫിനു നേടിക്കൊടുത്തു. മുഖംമൂടി ധരിച്ചോ അല്ലെങ്കിൽ ഒരു നിഴൽ മാത്രമായാണ് വിഡിയോകളിൽ എത്തുന്നത്.മാത്രമല്ല സ്‌മാർട്ട് ഫോണുകൾ പോലുള്ള ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നില്ലെന്ന് ഹമാസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
2014ൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഭാര്യയും 7 മാസം പ്രായമുള്ള മകനും 3 വയസ്സുള്ള മകളും കൊല്ലപ്പെട്ടിരുന്നു.എന്നാൽ ദെയ്ഫിനെ കുറിച്ച് മാത്രം യാതൊരു വിവരവും ഇതുവരെ ഇസ്രയേല്‍ സേനയ്ക്ക് ലഭിച്ചിട്ടില്ല.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">