കറി ആന്‍ഡ് സയനേഡ്: നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായി കൂടത്തായി കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു

നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായി കേസിലെ രണ്ടാം പ്രതി എം.എസ്. മാത്യു.

author-image
Athira
New Update
കറി ആന്‍ഡ് സയനേഡ്: നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായി കൂടത്തായി കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു

കോഴിക്കോട്: നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായികൂടത്തായി കേസിലെ രണ്ടാം പ്രതി എം.എസ്. മാത്യു. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. എം.എസ്. മാത്യു നല്‍കിയ ഹര്‍ജി പ്രോസിക്യൂഷന്റെ മറുപടിക്കായി 29-ാം തീയതിയിലേക്ക് മാറ്റി. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ജോളി സമര്‍പ്പിച്ച ഹര്‍ജിയും കൊലപാതകപരമ്പരയിലെ മറ്റുകേസുകളും അന്ന് കോടതി പരിഗണിക്കും.

ഡിസംബര്‍ 22-നാണ് കറി ആന്‍ഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്റ് സീരീസ് പുറത്തിറങ്ങിയത്. യഥാര്‍ത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് സീരീസ് പുറത്തിറങ്ങിയത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ സ്ട്രീമിംഗ് തുടരവേയാണ് കേസിലെ രണ്ടാം പ്രതി ഹര്‍ജിയുമായി രംഗത്തെത്തിയത്.

അതിനിടെ കേസില്‍ ജോളിയുടെ അയല്‍വാസിയെയും മുന്‍ താമരശ്ശേരി എസ്.ഐ.യെയും വെള്ളിയാഴ്ച വിസ്തരിച്ചു. 2011-ല്‍ സംഭവം നടക്കുമ്പോള്‍ കൂടെ ജോളിയും മഞ്ചാടിയില്‍ മാത്യുവും വന്നിരുന്നെന്നും മുഹമ്മദ് റൗഫ് കോടതിയില്‍ പറഞ്ഞു. റോയ് തോമസ് പൊന്നാമറ്റം വീടിന്റെ ബാത്ത് റൂമില്‍ ബോധരഹിതനായി കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ് അവിടെ ചെന്നിരുന്നെന്നും തന്റെ കാറിലാണ് റോയ് തോമസിനെ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നുമാണെന്നും 122 -ാം സാക്ഷി ജോളിയുടെ അയല്‍വാസിയായ മുഹമ്മദ് റൗഫ് മൊഴിനല്‍കി.

Latest News kerala news news updates