രാത്രിയെ പകലാക്കി മാനവീയം വീഥി; ആദ്യ നൈറ്റ്‌ലൈഫ് പദ്ധതി

സംസ്ഥാനത്തെ ആദ്യ നൈറ്റ്‌ലൈഫ് പദ്ധതി ഒക്ടോബറില്‍ മാനവീയം വീഥിയില്‍ ആരംഭിക്കും. നേരത്തെ കനകക്കുന്നിലാണ് പദ്ധതി ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി ഒരുക്കങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍ തലസ്ഥാനത്തെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥി അടുത്തിടെ അറ്റകുറ്റപ്പണികള്‍ നടത്തി പൊതുഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഇതോടെ നിരവധി പേരാണ് ഇവിടെ ചെലവഴിക്കാനായി എത്തുന്നത്.

author-image
Web Desk
New Update
രാത്രിയെ പകലാക്കി മാനവീയം വീഥി; ആദ്യ നൈറ്റ്‌ലൈഫ് പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ നൈറ്റ്‌ലൈഫ് പദ്ധതി ഒക്ടോബറില്‍ മാനവീയം വീഥിയില്‍ ആരംഭിക്കും. നേരത്തെ കനകക്കുന്നിലാണ് പദ്ധതി ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി ഒരുക്കങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍ തലസ്ഥാനത്തെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥി അടുത്തിടെ അറ്റകുറ്റപ്പണികള്‍ നടത്തി പൊതുഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഇതോടെ നിരവധി പേരാണ് ഇവിടെ ചെലവഴിക്കാനായി എത്തുന്നത്.

തലസ്ഥാനത്തെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥി സജീവമാക്കി എല്ലാ ദിവസവും രാത്രി 7.30 മുതല്‍ പുലര്‍ച്ചെ 5 വരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് പദ്ധതി. മേയര്‍ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുമായും മറ്റ് വകുപ്പുകളുമായും ചേര്‍ന്ന ഉന്നതതല യോഗം രാത്രികാല ജീവിതം സുഗമമാക്കുന്നതിന് ഈ സമയങ്ങളില്‍ ഈ ഭാഗത്തെ ഗതാഗതം നിരോധിക്കാന്‍ തീരുമാനിച്ചു. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മാനേജിങ് കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

മാനവീയം വീഥി തുറന്നതു മുതല്‍, എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നിരവധി സന്ദര്‍ശകര്‍ എത്തുന്നത് തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് (എസ്സിടിഎല്‍) നടപ്പിലാക്കുന്ന പുനര്‍വികസന പദ്ധതിക്ക് കീഴിലുള്ള ശേഷിക്കുന്ന ജോലികള്‍ ഒക്ടോബര്‍ 25 ന് മുമ്പ് പൂര്‍ത്തിയാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡിടിപിസി) കോര്‍പ്പറേഷനും സംയുക്തമായി, സാംസ്‌കാരിക ഇടനാഴിയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കും. ഇവന്റുകള്‍ രണ്ട് വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്യും. എല്ലാ വാണിജ്യ പരിപാടികള്‍ക്കും ഫീസ് ഈടാക്കും. വാണിജ്യേതര ഇവന്റുകള്‍ സൗജന്യമായി നടത്താമെന്നും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉദ്ഘാടനത്തിന് മുമ്പ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ലൈറ്റിംഗുകളും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയിടുന്നുണ്ട്. മാനവീയം വീഥിയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘങ്ങള്‍ മാനേജിംഗ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കും.

കെല്‍ട്രോണിന്റെ 200 മീറ്റര്‍ നീളമുള്ള ഒരു മതില്‍ ഭാഗമുണ്ട്. കൂടാതെ ഭിത്തിയുടെ ഒരു ഭാഗം തുറന്ന പ്രദര്‍ശനങ്ങള്‍ നടത്തുന്നതിന് ഉപയോഗിക്കാം. കൂടുതല്‍ വാള്‍ ആര്‍ട്ടുകളും ഒരുക്കും. ആര്‍ട്ട് വര്‍ക്ക് പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമേ പ്രദര്‍ശിപ്പിക്കുകയുള്ളു.

മൂന്ന് മൊബൈല്‍ ഫുഡ് വെന്‍ഡിംഗ് യൂണിറ്റുകള്‍ ലേലം ചെയ്യാന്‍ പൗരസമിതി ആലോചിക്കുന്നുണ്ട്. എല്ലാ മാസവും സ്ഥലം ലേലം ചെയ്യുക എന്നതാണ് ആശയം. അതുവഴി സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത പാചക സ്‌പെഷ്യാലിറ്റികള്‍ പരീക്ഷിക്കാനും അനുഭവിക്കാനും കഴിയും. മില്‍മ ബൂത്ത് മാനവീയം വീഥിയിലേക്ക് മാറ്റാനും പദ്ധതിയുണ്ട്.

Thiruvananthapuram manaveeyam vedhi night life project