ഊട്ടി കുനൂറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ടു മരണം

ബസില്‍ 55 പേരാണ് ഉണ്ടായിരുന്നത്. 35 പേര്‍ക്ക് പരിക്കുപറ്റി. മരണസംഖ്യ ഉയര്‍ന്നേക്കും. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

author-image
Web Desk
New Update
ഊട്ടി കുനൂറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ടു മരണം

ചെന്നൈ: ഊട്ടി കൂനൂരില്‍ ബസ് കൊക്കിയിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. വി.നിതിന്‍ (15), എസ്.ബേബികല (36), എസ്.മുരുഗേശന്‍ (65), പി.മുപ്പിഡത്തേ (67), ആര്‍.കൗസല്യ (29) എന്നിവരാണ് മരിച്ചവരില്‍ അഞ്ചുപേര്‍. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

ബസില്‍ 55 പേരാണ് ഉണ്ടായിരുന്നത്. 35 പേര്‍ക്ക് പരിക്കുപറ്റി. മരണസംഖ്യ ഉയര്‍ന്നേക്കും. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

ഊട്ടിയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു ബസ്. തെങ്കാശി സ്വദേശികളായിരുന്നു യാത്രക്കാര്‍. കൂനൂര്‍ മേട്ടുപ്പാളയം റോഡില്‍ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.

അപകടത്തില്‍ പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിനു എട്ടുലക്ഷവും ഗുരുതരമായി പരുക്കേറ്റവര്‍ക്കു ഒരു ലക്ഷം രൂപയും പരുക്കു ഗുരുതരമല്ലാത്തവര്‍ക്കു 50,000 രൂപയും നല്‍കും.

 

ootty bus accident tamilnadu