പാലക്കാട്: പാലക്കാട് നിന്ന് വടകരയിൽ മത്സരിക്കാൻ പോകുന്ന ഷാഫി പറമ്പിലിന് വൈകാരികയാത്രയയപ്പ് നൽകി പാലക്കാട്ടിലെ ജനങ്ങൾ.
കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞുമാണ് പ്രവർത്തകരും ജനങ്ങളും തങ്ങളുടെ പ്രിയനേതാവിനെ യാത്രയാകുന്നതിന്റെ വിഷയം പങ്കുവെച്ചത്. അതെസമയം പാലക്കാടുമായി ഹൃദയബന്ധമാണ് തനിക്കുളളതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.
ഞായറാഴ്ച രാവിലെ 10 മണിക്ക് വടകരയിലേക്ക് തിരിക്കുമെന്ന് ശനിയാഴ്ച രാത്രി ഷാഫി പറഞ്ഞിരുന്നു.ഇതനുസരിച്ച് ഷാഫി പറമ്പിലിനെ യാത്രയാക്കാൻ എംഎൽഎ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയത് വൻ ജനക്കൂട്ടമാണ്. തങ്ങളുടെ പ്രിയ എംഎൽഎയെക്കണ്ട് യാത്ര പറയാൻ എത്തിയ പാലക്കാട്ടുകാരിൽ ചിലർ പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും സ്നേഹവും സങ്കടവും പ്രകടിപ്പിച്ചു.അതെസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ വിജയിച്ചുവരണമെന്നും ചിലർ അനുഗ്രഹിച്ചു.
പാലക്കാടുമായുളളത് അറുത്തുമാറ്റാനാകാത്ത ഹൃദയബന്ധമാണെന്നും ബിജെപിക്ക് ഒരിക്കലും പാലക്കാട് സീറ്റ് വിട്ടുനൽകില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പ്രചരണത്തിന് താൻ തന്നെ മുന്നിലുണ്ടാകുമെന്നും ഉറപ്പ് നൽകി. കഴിഞ്ഞതവണയും ഷാഫിയെ വിജയിപ്പിച്ച മണ്ഡലം കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തിലൂടെയാണ് ഷാഫി സ്വന്തമാക്കിയത്. വടകരയിലും വിജയത്തിൽ കുറഞ്ഞൊരു പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനില്ല.