യാത്രക്കാരുടെ തിക്കും തിരക്കും; ട്രെയിനുകളുടെ എണ്ണം കൂട്ടും, കേരളത്തില്‍ കൂടുതല്‍ സര്‍വീസിന് സാധ്യത

പുതിയ പദ്ധതിയുമായി

author-image
Web Desk
New Update
യാത്രക്കാരുടെ തിക്കും തിരക്കും; ട്രെയിനുകളുടെ എണ്ണം കൂട്ടും, കേരളത്തില്‍ കൂടുതല്‍ സര്‍വീസിന് സാധ്യത

 

തിരുവനന്തപുരം: ഉത്സവ സീസണുകളിലും മറ്റും ഉണ്ടാകുന്ന ട്രെയിനിലെ തിക്കും തിരക്കും യാത്രക്കാര്‍ മരിക്കുന്ന സംഭവങ്ങളും തുടര്‍ന്നതോടെ പുതിയ പദ്ധതിയുമായി റെയില്‍വേ.

മുഴുവന്‍ യാത്രക്കാര്‍ക്കും കണ്‍ഫേം ടിക്കറ്റ് നല്‍കുന്ന വിധത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതിക്ക് ആണ് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്.

തിരക്കേറിയ റൂട്ടുകളാണ് ആദ്യം പരിഗണിക്കുന്നത്. അതിനാല്‍ കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള സാധ്യതയുമുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടം 3 വര്‍ഷത്തിനകം നടപ്പിലാക്കും.

പാതയുടെ എണ്ണം വര്‍ധിപ്പിച്ചും ട്രെയിനുകളുടെ വേഗത കൂട്ടിയും പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തത്. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കാണ് യാത്രക്കാര്‍ കൂടുതലുള്ളത്.

10 ട്രെയിനുകളാണ് ഇതിലൂടെ സര്‍വീസ് നടത്തുന്നത്. അതില്‍ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്താലും 50 ശതമാനം പേരും വെയിറ്റിംഗ് ലിസ്റ്റിലായിരിക്കും. ശേഷമുള്ളത് തിരുവനന്തപുരം- മംഗലാപുരം റൂട്ട് ആണ്.

മടക്ക യാത്രയിലും ഇതുപോലെ തന്നെയാണ്. ഈ റൂട്ടുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 50 ശതമാനത്തിലധികം പേരും വെയിറ്റിംഗ് ലിസ്റ്റിലാകാറുണ്ട്.അതേസമയം, വേഗമേറിയ പുഷ്പുള്‍ ട്രെയിനുകളും വന്ദേഭാരതും കൂടുതല്‍ നിര്‍മ്മിക്കും.

ഹൈ ഡിമാന്‍ഡ് കോറിഡോറുകളില്‍ ശരാശരി വേഗത വര്‍ധിപ്പിച്ച് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും. തിരക്ക് കുറയ്ക്കാന്‍ കേരളത്തില്‍ കൂടുതല്‍ ട്രെയിനുകളും ട്രാക്കുകളും ആവശ്യമാണ്.

train railway