ശ്രീകോവിലിന് മുമ്പില്‍ രോഗികളെ പരിശോധിക്കുന്ന അപൂര്‍വ ക്ഷേത്രം

ഡോക്ടര്‍മാരുടെ ഡോക്ടറായി ധ്വന്വന്തരീമൂര്‍ത്തി. കുന്ദംകുളം എരുമപ്പെട്ടിക്കടുത്ത് നെല്ല് വായ് ധ്വ ന്യന്തരീക്ഷേത്രത്തിലാണ് എല്ലാ വ്യാഴാഴ്ചയും ക്ഷേത്ര ശ്രീകോവിലിന് മുമ്പില്‍ രോഗികളെ പരിശോധിച്ച് സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കുന്ന അപൂര്‍വ കാഴ്ച ഭൈഷജ്യം എന്ന പേരില്‍ അറിയപ്പെടുന്നത്.

author-image
Priya
New Update
ശ്രീകോവിലിന് മുമ്പില്‍ രോഗികളെ പരിശോധിക്കുന്ന അപൂര്‍വ ക്ഷേത്രം

ശശി കളരിയേല്‍

 

തൃശ്ശൂര്‍: ഡോക്ടര്‍മാരുടെ ഡോക്ടറായി ധ്വന്വന്തരീമൂര്‍ത്തി. കുന്ദംകുളം എരുമപ്പെട്ടിക്കടുത്ത് നെല്ല് വായ് ധ്വന്യന്തരീക്ഷേത്രത്തിലാണ് എല്ലാ വ്യാഴാഴ്ചയും ക്ഷേത്ര ശ്രീകോവിലിന് മുമ്പില്‍ രോഗികളെ പരിശോധിച്ച് സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കുന്ന അപൂര്‍വ കാഴ്ച ഭൈഷജ്യം എന്ന പേരില്‍ അറിയപ്പെടുന്നത്.

അഷ്ട വൈദ്യരില്‍ പ്രധാനിയായ കുട്ടഞ്ചേരി മൂസിന്റെ ഉപാസനാമൂര്‍ത്തി. ചെന്നെയിലെ പ്രശസ്തമായ അപ്പോളോ ആശുപത്രിയുടെ പേരില്‍ മുടങ്ങാതെ ദിവസപൂജ നടത്തുന്ന ക്ഷേത്രം, ആയുര്‍വേദ ഡോക്ടര്‍മാര്‍ ചികിത്സ തുടങ്ങുന്നതിന് മുന്‍പ് ഭജനമിരിക്കുന്ന ഭാരതത്തിലെത്തന്നെ അപൂര്‍വ ക്ഷേത്രം കുന്ദംകുളം എരുമപ്പെട്ടിക്കടുത്തുള്ള നെല്ലുവായ് ധ്വ ന്യന്തരീ ക്ഷേത്രം.

ക്ഷേത്രത്തില്‍ എല്ലാ വ്യാഴാഴ്ചയും ശ്രീകോവിലിന് മുമ്പില്‍ രോഗികളെ പരിശോധനയുണ്ട് എന്നത് ഏറെ കൗതുകകരമാണ്. സൗജന്യ ചികിത്സ മാത്രമല്ല മരുന്നും ആഹാരവും കൂടി നല്കും.

40 ഡോക്ടര്‍മാരുടെ പാനല്‍ ചികിത്സക്കായി തയ്യാറായിട്ടുണ്ട്.അടുത്ത് തന്നെ കിടത്തി ചികിത്സ നടത്താന്‍ കഴിയുന്ന വലിയ കെട്ടിടം പണി നടന്നു വരികയാണ്- ശക്തന്‍ തമ്പുരാന്റെ രാജസദസ്സില്‍ പ്രധാനിയായിരുന്ന മച്ചാട്ട് ഇളയത് അദ്ദേഹത്തിന്റെ കാലിലെ വ്രണം ചികിത്സകൊണ്ട് ഭേദമാവാതെ വന്നപ്പോള്‍ ഇവിടെ വന്ന് പതിനൊന്ന് ദിവസം ഭജനമിരുന്നത്രേ, ആ കാലത്താണ് അദ്ദേഹം സ്‌ത്രോത്രപഞ്ചാശിക രചിച്ചത്.

മച്ചാട്ടിളയതിന്റെ രോഗം ഭേദമായി. കുംഭം ഒന്നാം തിയ്യതി അദ്ദേഹം കാവ്യം ഭഗവാന് മുന്നില്‍ സമര്‍പ്പിച്ചു.ഇന്നും കുംഭം ഒന്നാം തിയ്യതി സ്‌ത്രോത്രപഞ്ചാശികദിനമായി ആചരിക്കുന്നു.

ആമാശയ രോഗങ്ങള്‍ ഉള്‍പ്പെടെ പല അസുഖങ്ങളും മാറ്റുന്ന മുക്കുടി എന്ന നിവേദ്യം ഇവിടെത്തെ പ്രത്യേകതയാണ്. കുളിച്ചു ശുദ്ധിയോടെ ഭഗവാനെ പ്രാര്‍ത്ഥിച്ച് ക്ഷേത്രനടയില്‍ നിന്ന് മുക്കുടി നിവേദ്യം കഴിക്കുന്നത് ഇവിടെത്തെ പതിവ് കാഴ്ചയാണ്.

മോരും മഞ്ഞളും, കുരുമുളകും പിന്നെ ക്ഷേത്രത്തിലുണ്ടാക്കുന്ന ഔഷധ വ്യമാണ് മുക്കുടിയിലുള്ളത്. 2006 മുതലാണ് ക്ഷേത്രത്തിനടുത്ത് ആശുപത്രി തുടങ്ങിയത്.പ്രശസ്ത സ്തഗായിക ചിത്ര ,കലാമണ്ഡലം ഗോപിയാശാന്‍, സിനിമാ സംവിധായകന്‍ ജയരാജ്, തുടങ്ങി ധാരാളം പ്രഗത്ഭര്‍ ക്ഷേത്രത്തിലെത്തി ഭജനമിരിക്കാറുണ്ട്.

thrissur temple