ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല; പാര്‍ലമെന്റ് തീരുമാനത്തെ ഭരണഘടനാപരമായി ഉയര്‍ത്തിപിടിക്കുന്നതാണ് വിധിയെന്ന് മോദി

ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് തീരുമാനത്തെ ഭരണഘടനാപരമായി ഉയര്‍ത്തിപിടിക്കുന്നതാണ് വിധിയെന്ന് മോദി പറഞ്ഞു.

author-image
Priya
New Update
ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല; പാര്‍ലമെന്റ് തീരുമാനത്തെ ഭരണഘടനാപരമായി ഉയര്‍ത്തിപിടിക്കുന്നതാണ് വിധിയെന്ന് മോദി

ഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് തീരുമാനത്തെ ഭരണഘടനാപരമായി ഉയര്‍ത്തിപിടിക്കുന്നതാണ് വിധിയെന്ന് മോദി പറഞ്ഞു.

പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു.

ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും രാജ്യത്തെ എല്ലാ നിയമങ്ങളുകശ്മീരിനും ബാധകമാണെന്നും കോടതി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 യുദ്ധസാഹചര്യം കണക്കിലെടുത്ത് താത്ക്കാലികമായി ഏര്‍പ്പെടുത്തിയ സംവിധാനമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.

 

ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെടുന്നു.

 

 

jammu kashmir narendra modi Supreme Court