/kalakaumudi/media/post_banners/3dd853e26184b964f26d3be2a22d813e46d77853fe7423f62f4ef26f26050818.jpg)
തിരുവനന്തപുരം: കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളുടെ എണ്ണം ഉയരുന്നു.കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് 4641 പോക്‌സോ കേസുകളാണ്.എട്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിൽ 601 പോക്‌സോ കേസുകളാണ് തിരുവനന്തപുരത്ത് മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്.മലപ്പുറമാണ് രണ്ടാമത് 507 കേസുകൾ. 2022-ൽ 4518 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ കഴിഞ്ഞവർഷം അത് 4641 ആയി ഉയരുകയായിരുന്നു.
എല്ലാ ജില്ലകളിലും രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകളിൽ വർദ്ധനയുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.അതെസമയം പുറത്ത് പറയാനുള്ള പേടികൊണ്ട് രജിസ്റ്റർ ചെയ്യാത്ത കേസുകൾ ഇനിയുമുണ്ടെന്നാണ് വിവരം.
പോക്സോ കേസുകളിലെ പ്രതികൾക്ക് ശിക്ഷാനിരക്ക് കുറവാണെന്നത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.മാത്രമല്ല ചില കേസുകൾ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഒത്തുതീർപ്പാകാറുമുണ്ട്.10 കേസുകൾ റെയിൽവേ പൊലീസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്.
കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ കേസുകളിൽ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 601, കൊല്ലം 375, പത്തനംതിട്ട 177, ആലപ്പുഴ 257, കോ’യം 251, ഇടുക്കി 185, എറണാകുളം 484, തൃശൂർ 369, പാലക്കാട് 367, മലപ്പുറം 507, കോഴിക്കോട് 421, വയനാട് 201, കണ്ണൂർ 239, കാസർകോട് 197