0

  • Sign in with Email

By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.

Don’t have an account? Signup

  • Bookmarks
  • My Profile
  • Log Out
  • Kerala
  • National
  • International
  • Gulf
  • Mumbai
  • Malayalam Movies
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile
ad_close_btn
  • Kerala
  • National
  • International
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile

Powered by :

You have successfully subscribed the newsletter.
Kerala

കരിന്തളം കോളജിലെ വ്യാജരേഖ കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്

കരിന്തളം കോളജിലെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

author-image
Athira
23 Jan 2024 20:47 IST
New Update
കരിന്തളം കോളജിലെ വ്യാജരേഖ കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്

കാസര്‍കോട്; കരിന്തളം കോളജിലെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കെ.വിദ്യ മാത്രമാണു പ്രതി. നിയമനം ലഭിക്കുന്നതിനു വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്നാണു കുറ്റപത്രം.

വ്യാജരേഖ ചമയ്ക്കാന്‍ മറ്റു സഹായങ്ങള്‍ ദിവ്യയ്ക്കു ലഭിച്ചിട്ടില്ലെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം ഗവ. കോളജില്‍ വിദ്യ ജോലി ചെയ്യുകയും സര്‍ക്കാര്‍ ശമ്പളം കൈപറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. വ്യാജരേഖ നിര്‍മിക്കല്‍, വ്യാജരേഖ സമര്‍പ്പിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. കേസില്‍ കെ വിദ്യയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ നല്‍കിയിരുന്ന മൊഴി.

 

2018 ജൂണ്‍ നാല് മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസ് കോളേജില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായിരുന്നു എന്ന് തെളിയിക്കുന്ന രണ്ട് സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ ഹാജരാക്കിയത്. സര്‍ട്ടിഫിക്കറ്റിലെ സീലിലും ലോഗോയിലും സംശയം തോന്നിയ ഇന്റര്‍വ്യൂ പാനല്‍ കോളേജുമായി ബന്ധപ്പെട്ടതോടെ കഴിഞ്ഞ 10 വര്‍ഷമായി മഹാരാജാസ് കോളേജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ലെന്ന് വ്യക്തമായി. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലാണ് വിദ്യയ്‌ക്കെതിരെ ആദ്യമായി പരാതി നല്‍കുന്നത്. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസെടുത്ത കേസ് പിന്നീട് അഗളി പൊലീസിന് കൈമാറുകയായിരുന്നു.

 

Latest News kerala news news updates
Related Articles
Read the Next Article
banner
Latest Stories
Powered by


Subscribe to our Newsletter!




Powered by
Select Language
English

Share this article

If you liked this article share it with your friends.
they will thank you later

Facebook
Twitter
Whatsapp

Copied!