എന്താണ് പ്രശ്‌നം സഹോദരാ? എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്??, അസമിലെ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു.

ഗുവാഹത്തി അസമിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം ക്ഷേത്രദര്‍ശനത്തനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്തര്‍ തടഞ്ഞു.

author-image
Athira
New Update
എന്താണ് പ്രശ്‌നം സഹോദരാ? എന്ത് തെറ്റാണ് ഞാന്‍  ചെയ്തത്??, അസമിലെ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു.

 

ഗുവാഹത്തി അസമിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം ക്ഷേത്രദര്‍ശനത്തനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍
തടഞ്ഞു. പൊലീസ് തടഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി മടങ്ങിപ്പോകാതെ സ്ഥലത്തു തുടരുകയാണ്. എന്തുകൊണ്ടാണു തന്നെ തടഞ്ഞതെന്നു സുരക്ഷാ ഉദ്യോഗസ്ഥനോട് രാഹുല്‍ ഗാന്ധി ചോദിക്കുന്നതു വാര്‍ത്താ ഏജന്‍സി പിടിഐ പങ്കുവച്ച വിഡിയോയില്‍ കാണാം.

എന്താണ് പ്രശ്‌നം സഹോദരാ? ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്നും തടയാന്‍മാത്രം എന്തു തെറ്റാണ് ഞാന്‍ ചെയ്തത്?, സുരക്ഷാ ഉദ്യോഗസ്ഥനോട് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രവേശനം നിഷേധിച്ചതോടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തു പ്രതിഷേധിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലാണു രാഹുല്‍ ഗാന്ധി.

 

''രാഹുല്‍ ഗാന്ധിക്ക് അവിടെ പോകണമെന്നുണ്ടായിരുന്നു. ജനുവരി 11 മുതല്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ രണ്ട് എംഎല്‍എമാര്‍ ക്ഷേത്രഭാരവാഹികളെ കാണുകയും ചെയ്തിരുന്നു. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് എത്തുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സ്വാഗതം ചെയ്യുന്നതായും ഞങ്ങളെ അറിയിച്ചു. എന്നാല്‍ ഇന്നു മൂന്നുമണിവരെ അവിടെ പ്രവേശിക്കാനാവില്ലെന്ന് ഇന്നലെ പെട്ടെന്ന് അറിയിച്ചു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം മൂലമാണ്''. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.

Latest News news updates