സ്വര്‍ണക്കടത്ത് കേസുകളില്‍ കേരളം മൂന്നാം സ്ഥാനത്ത്; കേരളത്തിലേയ്ക്കുള്ള സ്വര്‍ണക്കടത്ത് കുറഞ്ഞു.

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസുകളില്‍ കേരളം മൂന്നാം സ്ഥാനത്ത്

author-image
Athira
New Update
സ്വര്‍ണക്കടത്ത് കേസുകളില്‍ കേരളം മൂന്നാം സ്ഥാനത്ത്; കേരളത്തിലേയ്ക്കുള്ള സ്വര്‍ണക്കടത്ത് കുറഞ്ഞു.

 

തിരുവനന്തപുരം: രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസുകളില്‍ കേരളം മൂന്നാം സ്ഥാനത്ത്. 2023 ഒക്ടോബര്‍ വരെയുള്ള കണക്കുകളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നേരത്തെ ഈ കേസുകളില്‍ കേരളം ഒന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞമാസം കേന്ദ്ര ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് കണ്ടെത്തിയിരിക്കുന്നത് മഹാരാഷ്ട്ര വിമാനത്താവളത്തിലാണ്. തൊട്ടു പിന്നില്‍ തമിഴ്‌നാടുമുണ്ട്.

2023 ഒക്ടോബര്‍ വരെ, രാജ്യത്തുടനീളം സ്വര്‍ണക്കടത്ത് കേസുകള്‍ വര്‍ദ്ധിച്ചുവെന്നാണ് കണക്ക്. 4798 സംഭവങ്ങള്‍ കണ്ടെത്തുകയും 3917.52 കിലോ സ്വര്‍ണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ 1357 കേസുകളാണ് മഹാരാഷ്ട്രയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. മാത്രമല്ല 997.5 കിലോ സ്വര്‍ണം പിടിച്ചെടുക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ 894 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 498.84 കിലോ സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തു.

2020 മുതല്‍ കേസിലും പിടിച്ചെടുക്കലിലും ഒന്നാം സ്ഥാനത്തുള്ള കേരളം ഈ വര്‍ഷം ഇതേ കാലയളവില്‍ 728 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 542.36 കിലോഗ്രാം പിടികൂടുകയും ചെയ്തു. 2022-ല്‍ 1,035 കേസുകള്‍ കണ്ടെത്തുകയും 755.81 കിലോഗ്രാം സ്വര്‍ണം വീണ്ടെടുക്കുകയും ചെയ്തു. 2021-ല്‍ 738 ഉം 586.95കിലോയുമായിരുു പിടിച്ചെടുത്തിരുത്.ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ 577 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 584.09 കിലോ സ്വര്‍ണം കണ്ടുകെടുകയും ചെയ്തു. പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ 2023ല്‍ സ്വര്‍ണം പിടിച്ചെടുക്കലിലും കേസുകളിലും കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ കേരളത്തില്‍ കേസുകളും പിടിച്ചെടുക്കലും വളരെ കുറവായിരുന്നുവെ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍പറഞ്ഞു.

ചില കേസുകളില്‍, സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണം പിടിച്ചെടുക്കാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാധാരണഗതിയില്‍, പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൂല്യം ഒരു കോടി രൂപയില്‍ താഴെയാണെങ്കില്‍, അറസ്റ്റിലായ വ്യക്തിയെ ജാമ്യത്തില്‍ വിട്ടയക്കാറുണ്ട്. കൂടാതെ, എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തിയിന്നുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) സംസ്ഥാനത്ത് അതിന്റെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് സമീപ വര്‍ഷങ്ങളില്‍ സ്വര്‍ണക്കടത്ത് കേസുകള്‍ പിടികൂടുതിന് സഹായകമായതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കണക്കെടുക്കുമ്പോള്‍ സംസ്ഥാനത്തെ കേസുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വര്‍ണ്ണ വില സര്‍വകാല റെക്കോഡിനടുത്തുള്ളതിനാല്‍, വര്‍ഷത്തിലെ അവസാന രണ്ട് മാസങ്ങളില്‍ സ്വര്‍ണം പിടിച്ചെടുക്കുവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ മാസം രണ്ടാഴ്ചയ്ക്കിടെ 35 കേസുകളാണ് സംസ്ഥാനത്തുടനീളം കണ്ടെത്തിയത്.

Latest News kerala news news updates