മോഷ്ടിക്കുന്നത് വിലപിടിപ്പുള്ള ബൈക്കുകള്‍ മാത്രം; അന്യസംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

വിലപിടിപ്പുള്ള ബൈക്ക് മോഷ്ടിക്കുന്ന അന്യസംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍. 72 മണിക്കൂര്‍ അഞ്ച് സ്‌കോഡുകളുടെ അന്വേഷണം 2 മോഷ്ടാക്കളെ വലയിലാക്കിയത്. വിലപിടിപ്പുള്ള ബൈക്ക് മോഷ്ടിച്ച് ആര്‍ഭാട ജീവിതം നയിക്കുന്ന മോഷ്ടക്കളെ ബാലരാമപുരം പൊലീസ് തമിഴ്നാട്ടില്‍ നിന്നും സാഹസികമായി പിടികൂടി.

author-image
Web Desk
New Update
മോഷ്ടിക്കുന്നത് വിലപിടിപ്പുള്ള ബൈക്കുകള്‍ മാത്രം; അന്യസംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

നെയ്യാറ്റിന്‍കര: വിലപിടിപ്പുള്ള ബൈക്ക് മോഷ്ടിക്കുന്ന അന്യസംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍. 72 മണിക്കൂര്‍ അഞ്ച് സ്‌കോഡുകളുടെ അന്വേഷണം 2 മോഷ്ടാക്കളെ വലയിലാക്കിയത്. വിലപിടിപ്പുള്ള ബൈക്ക് മോഷ്ടിച്ച് ആര്‍ഭാട ജീവിതം നയിക്കുന്ന മോഷ്ടക്കളെ ബാലരാമപുരം പൊലീസ് തമിഴ്നാട്ടില്‍ നിന്നും സാഹസികമായി പിടികൂടി. പുതുവത്സരം അടിച്ച് പൊളിക്കുന്നതിനായി തമിഴ്നാട്ടില്‍ നിന്നും ബാലരാമപുരത്തെത്തി രണ്ട് വിലകൂടിയ ബൈക്കുകള്‍ മോഷ്ടിച്ച് കടന്ന സംഘത്തെയാണ് ബാലരാമപുരം പൊലീസ് വലയിലാക്കിയത്.

ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വോഡുകള്‍ 72 മണിക്കൂര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കിയത്.

ബാലരാമപുരം തയ്ക്കാപ്പള്ളിക്ക് സമീപത്തെ വീടിന് മുന്നില്‍ വച്ചിരുന്ന രണ്ട് ലക്ഷത്തി അന്‍പതിനായിരം വിലവരുന്ന രണ്ട് ബൈക്കുകളാണ് മൂന്നംഗ സംഘം മോഷ്ടിച്ച് കടന്നത്. ജുവനൈല്‍ മോഷ്ടാവ് ഉള്‍പ്പെടെ അതിവൈദഗ്ദ്യമുള്ളവരാണ് മോഷണസംഘത്തിലുള്ളത്.

ബാലരാമപുരത്ത് ദിവസങ്ങള്‍ക്ക് മുമ്പെത്തി മോഷണം നടത്തുന്നതിനുള്ള ബൈക്കുകളും സ്ഥലവും സ്‌കെച്ച് ചെയ്ത് പ്രദേശത്ത് എവിടെയെല്ലാം സിസിടിവി ഉണ്ടെന്ന് പരിശോധിച്ച ശേഷം സിസിടിവിയില്‍ പെടാതെ വാഹനം കടത്തികൊണ്ടുപോകുകയായിരുന്നു ലക്ഷ്യം.

തമിഴ്നാട്ടില്‍ നിന്നും ശനിയാഴ്ച രാത്രി മൂന്ന് അംഗ സംഘം ബൈക്കിലെത്തി ബാലരാമപുരത്ത് മോഷണം നടത്തുന്നതിനുള്ള വീടിന്, അന്‍പത് മീറ്റര്‍ അകലെ ബൈക്ക് വച്ച് നടന്നുവന്ന് ബൈക്കിന്റെ ലോക്ക് പൊട്ടിച്ച് രണ്ട് പേര്‍ മോഷ്ടിച്ച ബൈക്കില്‍ കടന്നു.

മോഷ്ടാക്കളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാതെ കുഴങ്ങിയ ബാലരാമപുരം പൊലീസ്, ദേശീയപാതയിലെയും ഇടറോഡുകളിലെയും 1200 ലെറെ സിസിടിവി ക്യാമറകളും മെബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. മെബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫലം ലഭിക്കാതെ വന്നതോടെ കൂടുതല്‍ സംഘങ്ങള്‍, സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് പ്രതികളിലേക്കെത്തിയത്.

പ്രതികളെന്ന് സംശയമുള്ളവരുടെ ചിത്രങ്ങല്‍ തമിഴാനാട് പൊലീസിന് കൈമാറിയതോടെയാണ് ചിത്രത്തില്‍ സാമ്യമുള്ളവരെ കുറിച്ച് തുമ്പ് ലഭിച്ചത്. തുടര്‍ന്ന് ബാലരാമപുരം പൊലീസ് കന്യാകുമാരി, നാഗാര്‍കോവില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍, പ്രതികളെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സ്വാമിയാര്‍മടത്തില്‍ നിന്നും പിടികൂടി.

മോഷ്ടിച്ച ബൈക്ക് പൊളിച്ച് വില്‍ക്കുന്നതിനായി ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ, ബാലരാമപുരം പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സാഹസികമായി പിടികൂടിയത്. മോഷണ ബൈക്കും കണ്ടെടുത്തു.

മൂന്നംഗ സംഘത്തില്‍ ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. റൂറല്‍ എസ്.പി.കിരണ്‍ നാരായണ്‍ ഐ.പി.എസ്, ഡി.വൈ.എസ്.പി.അനില്‍കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയകുമാര്‍, ബാലരാമപുരം എസ്.ഐ.ആന്റണി ജോസഫ് നെറ്റോ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

kerala Thiruvananthapuram police