വാകേരിയിലെ ആളെക്കൊല്ലി കടുവയ്ക്കായി തെരച്ചില്‍ തുടരുന്നു; കൂടുതല്‍ ട്രാപ്പുകള്‍ സ്ഥാപിച്ച് വനംവകുപ്പ്

വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയ്ക്കായി ഇന്നും വ്യാപക തെരച്ചില്‍ തുടരും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

author-image
Priya
New Update
വാകേരിയിലെ ആളെക്കൊല്ലി കടുവയ്ക്കായി തെരച്ചില്‍ തുടരുന്നു; കൂടുതല്‍ ട്രാപ്പുകള്‍ സ്ഥാപിച്ച് വനംവകുപ്പ്

കല്‍പ്പറ്റ: വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയ്ക്കായി ഇന്നും വ്യാപക തെരച്ചില്‍ തുടരും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍, കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പലയിടങ്ങളില്‍ 22 ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ച് കടുവയെ തിരിച്ചറിയാനാണ് വനംവകുപ്പിന്റെ ശ്രമം.

കോളനിക്കവലയ്ക്ക് സമീപം കാപ്പിത്തോട്ടത്തില്‍ സ്ഥാപിച്ച കൂടിന് പുറമെ പുതിയ ഒരെണ്ണവും കൂടല്ലൂരില്‍ എത്തിച്ചിട്ടുണ്ട്. നാളെ ഇതിലും കെണിയൊരുക്കാനാണ് തീരുമാനം.

ഇന്നലെ 20 അംഗ പ്രത്യേക ടീം ഉള്‍പ്പെടെ കാട്ടിലേക്ക് കയറി തെരച്ചില്‍ നടത്തിയിരുന്നു. മാരമല, ഒമ്പതേക്കര്‍ , ഗാന്ധിനഗര്‍ മേഖലയില്‍ ആണ് ഇന്നലെ തെരച്ചില്‍ നടത്തിയത്.

നാട്ടുകാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ വനംവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.പ്രജീഷ് എന്ന യുവ ക്ഷീര കര്‍ഷകനെയാണ് കടുവ കൊന്നത്. രാവിലെ പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷ് വൈകീട്ട് പാല് വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Tiger forest department vakeri