നരഭോജി കടുവയ്ക്കായുള്ള തെരച്ചില്‍ ആറാം ദിവസത്തിലേക്ക്; സംഘത്തില്‍ കുങ്കിയാനകളും, കൂടുകള്‍ മൂന്നിടത്ത്

വാകേരിയില്‍ യുവാവിനെ കൊന്ന കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നു. കടുവയെ പിടികൂടാന്‍ കൂടല്ലൂര്‍ ഗ്രാമത്തില്‍ മൂന്ന് ഇടങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്.

author-image
Priya
New Update
നരഭോജി കടുവയ്ക്കായുള്ള തെരച്ചില്‍ ആറാം ദിവസത്തിലേക്ക്; സംഘത്തില്‍ കുങ്കിയാനകളും, കൂടുകള്‍ മൂന്നിടത്ത്

വയനാട്: വാകേരിയില്‍ യുവാവിനെ കൊന്ന കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നു. കടുവയെ പിടികൂടാന്‍ കൂടല്ലൂര്‍ ഗ്രാമത്തില്‍ മൂന്ന് ഇടങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്.

കടുവയ്ക്കായുള്ള തെരച്ചില്‍ സംഘത്തില്‍ രണ്ടു കുങ്കിയാനകളെക്കൂടി എത്തിച്ചിട്ടുണ്ട്. കുങ്കിയാനകളായ വിക്രമും ഭരതും ആണ് മിഷനില്‍ പങ്കാളിയാകുക.

യുവാവിനെ ആക്രമിച്ചത് വനവകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ്സുള്ള WWL45 എന്ന ഇനത്തില്‍പ്പെട്ട ആണ്‍ കടുവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കടുവയെ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്‌സും ഡോക്ടര്‍മാരും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.

വയനാട്ടില്‍ കടുവയുടെ അക്രമണത്തില്‍ ശനിയാഴ്ചയാണ് ബത്തേരി വാകേരിയില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് കൊല്ലപ്പെട്ടത്.

wayanad Tiger