ലോക്‌സഭയിലെ സുരക്ഷ വീഴ്ച; 4 പേര്‍ കസ്റ്റഡിയില്‍, സന്ദര്‍ശക ഗാലറിയിലെത്തിയത് ബിജെപി എംപി അനുവദിച്ച പാസ് ഉപയോഗിച്ച്

ലോക്‌സഭയിലെ സുരക്ഷ വീഴ്ചയില്‍ നാല് പേര്‍ കസ്റ്റഡിയില്‍. നീലം, അമോല്‍ ഷിന്‍ഡെ എന്നിവരാണ് പിടിയിലായവരില്‍ രണ്ട് പേര്‍. ബിജെപി എംപി അനുവദിച്ച പാസ് ഉപയോഗിച്ചാണ് ഇവര്‍ പാര്‍ലമെന്റിലെ സന്ദര്‍ശക ഗാലറിയില്‍ എത്തിയത്.

author-image
Priya
New Update
 ലോക്‌സഭയിലെ സുരക്ഷ വീഴ്ച; 4 പേര്‍ കസ്റ്റഡിയില്‍, സന്ദര്‍ശക ഗാലറിയിലെത്തിയത് ബിജെപി എംപി അനുവദിച്ച പാസ് ഉപയോഗിച്ച്

ഡല്‍ഹി: ലോക്‌സഭയിലെ സുരക്ഷ വീഴ്ചയില്‍ നാല് പേര്‍ കസ്റ്റഡിയില്‍. നീലം,  അമോല്‍ ഷിന്‍ഡെ എന്നിവരാണ് പിടിയിലായവരില്‍ രണ്ട് പേര്‍. ബിജെപി എംപി അനുവദിച്ച പാസ് ഉപയോഗിച്ചാണ് ഇവര്‍ പാര്‍ലമെന്റിലെ സന്ദര്‍ശക ഗാലറിയില്‍ എത്തിയത്. ശൂന്യവേള ആരംഭിക്കാനിരിക്കെ പ്രതികളില്‍ രണ്ട് പേര്‍ എംപിമാരുടെ ഇരിപ്പിടത്തിലേക്ക് ചാടി.

പിന്നീട് ഷൂസിന് അടിയില്‍ നിന്ന് പുറത്തെടുത്ത പുക വമിക്കുന്ന ആയുധം പ്രയോഗിക്കുകയായിരുന്നു.അതേസമയം, സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ പാര്‍ലമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഇവരില്‍ ഒരാളുടെ കൈയ്യില്‍ നിന്നാണ് ബിജെപി എംപി പ്രതാപ് സിംഹ നല്‍കിയ പാസ് ഉണ്ടായിരുന്നത്. പിടിയിലായ ഒരാളുടെ പേര് സാഗര്‍ ശര്‍മ്മ എന്നാണെന്ന് എംപി ഡാനിഷ് അലി പറഞ്ഞു.

സര്‍ക്കാറിന്റ പ്രവര്‍ത്തനങ്ങള്‍ തെറ്റെന്ന് പിടിയിലായ നീലം മാധ്യമങ്ങളോട് പറഞ്ഞു. ഒരു സംഘടനയുമായും ബന്ധമില്ലെന്നും യുവതി പറഞ്ഞു. കര്‍ഷകരോടുള്ള നിലപാടിലും പ്രതിഷേധമുണ്ടെന്ന് നീലം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന് അകത്തും പുറത്തുമായി ഏകാധിപത്യം അനുവദിക്കില്ല എന്ന് അര്‍ത്ഥം വരുന്ന 'താനാശാഹീ നഹീ ചലേഗീ' എന്ന മുദ്രാവാക്യമാണ് പ്രതികള്‍ വിളിച്ചത്. പൊലീസ് പിടികൂടിയതിന് ശേഷം വന്ദേ മാതരം എന്നും ഭാരത് മാതാ കീ ജയ് എന്നും വിളിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പോലീസ് പരിശോധിക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.

parliament