ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റില്ല; ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി

ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. വിചാരണ തമിഴ്‌നാട്ടിലെ കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മ പരമോന്നത കോടതിയെ സമീപിച്ചത്. ഹര്‍ജി സുപ്രീം കോടതി തള്ളി.

author-image
Web Desk
New Update
ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റില്ല; ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി

ന്യൂഡല്‍ഹി: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. വിചാരണ തമിഴ്‌നാട്ടിലെ കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മ പരമോന്നത കോടതിയെ സമീപിച്ചത്. ഹര്‍ജി സുപ്രീം കോടതി തള്ളി.

ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 25 ന് ഗ്രീഷ്മ ജയില്‍മോചിതയായിരുന്നു. പിന്നാലെയാണ് ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചത്. കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗ്രീഷ്മയുടെ ഹര്‍ജി.

പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ 2022 ഒക്ടോബര്‍ 31 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷാരോണിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലക്കി നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

കുറ്റകൃത്യത്തിനു സഹായികളായതിനും തെളിവു നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

sharon case kerala Supreme Court court