ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: വാഹന ഉടമയെയും ഫോണ്‍ നമ്പറും തിരിച്ചറിഞ്ഞതായി സൂചന

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹന ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ടു വിളിച്ച മൊബൈല്‍ നമ്പറിന്റെ ഉടമയെയും കണ്ടെത്തിയതായി സൂചന. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നത്.

author-image
Web Desk
New Update
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: വാഹന ഉടമയെയും ഫോണ്‍ നമ്പറും തിരിച്ചറിഞ്ഞതായി സൂചന

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹന ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ടു വിളിച്ച മൊബൈല്‍ നമ്പറിന്റെ ഉടമയെയും കണ്ടെത്തിയതായി സൂചന. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നത്.

അഞ്ചു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് കോള്‍ വന്നത്. ഒരു സ്ത്രീയാണ് വിളിച്ചത്.

ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് സഹോദരന്‍ പറഞ്ഞു. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.

സഹോദരന്‍ തടയാന്‍ ശ്രമിച്ചു. ഈ സമയം കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു. അതോടെ ആണ്‍കുട്ടി താഴെ വീണു. ദൃശ്യങ്ങളില്‍ കാര്‍ കണ്ടെത്തിയെങ്കിലും നമ്പര്‍ വ്യക്തമല്ല.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയിക്കുക: 9946923282, 9495578999

kerala police kollam police