''അത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം,സ്വയം പ്രതിരോധത്തിനായി സ്വീകരിച്ച നടപടികൾ ഞങ്ങൾ മനസ്സിലാക്കുന്നു''; പ്രതികരിച്ച് ഇന്ത്യ

പാക്കിസ്ഥാനെതിരായ ഇറാന്റെ മിസൈൽ ആക്രമണം ആ രണ്ടു രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ഇന്ത്യ. പ്രതിരോധത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികൾ മനസ്സിലാക്കാന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

author-image
Greeshma Rakesh
New Update
''അത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം,സ്വയം പ്രതിരോധത്തിനായി സ്വീകരിച്ച നടപടികൾ ഞങ്ങൾ മനസ്സിലാക്കുന്നു''; പ്രതികരിച്ച് ഇന്ത്യ

ന്യൂഡൽഹി : പാക്കിസ്ഥാനെതിരായ ഇറാന്റെ മിസൈൽ ആക്രമണം ആ രണ്ടു രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ഇന്ത്യ. പ്രതിരോധത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികൾ മനസ്സിലാക്കാന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.അതെസമയം ഭീകരവാദത്തോട് യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്ന നിലപാട് രാജ്യത്തിനെന്നും അധികൃതർ ആവർത്തിച്ചു.

‘‘ഇത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തോട് യാതൊരു സന്ധിയുമില്ല എന്നതാണ് നിലപാട്. സ്വയരക്ഷയ്ക്കും പ്രതിരോധത്തിനുമായി രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഇന്ത്യ മനസ്സിലാക്കുന്നു.’’ – വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇറാഖിലും പാക്കിസ്ഥാനും ഇറാൻ നടത്തിയ കടന്നാക്രമണങ്ങൾ മേഖലയിൽ പുതിയ സംഘർഷത്തിനു തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

ആ രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമെന്ന് ഇന്ത്യ.എന്നാൽ ഭീകരതയോട് യാതൊരുവിധ സഹിഷ്ണുതയും ഇല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അതെസമയം ബുധനാഴ്ച പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിതയായി പാകിസ്താന്‍ അറിയിച്ചു. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ആക്രമണങ്ങളുടെ സമയമോ മറ്റു വിശാദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തെ സംബന്ധിച്ച് ഇറാനോ പാകിസ്ഥാനോ ഔദ്യോഗിക പ്രസ്താവനകളും നടത്തിയിട്ടില്ല. ഇറാന്‍ നടത്തിയ ആക്രമണത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്ഥാന്‍ തിരിച്ചടിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ പാകിസ്ഥാൻ അതിർത്തിയിൽ ഇറാൻ സുരക്ഷാ സേനയെ സംഘം ആക്രമിച്ചിരുന്നു. ഡിസംബർ 15 ന് ജെയ്‌ഷെ അൽ-അദ്‌ൽ പ്രവർത്തകരുടെ പൊലീസ് സ്റ്റേഷനു നേരെ നടത്തിയ ആക്രമണത്തിൽ 11 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.അതെസമയം പാകിസ്ഥാനത്തിലെ തീവ്രവാദ സംഘടനയായ ജയ്ഷ് അൽ അദ്ലിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ അറിയിച്ചിരുന്നു.ഞങ്ങൾ പാകിസ്ഥാന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കുന്നു, എന്നാൽ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ അനുവദിക്കുന്നില്ലെന്ന് ഹുസൈൻ വ്യക്തമാക്കി.

എന്നാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമവിരുദ്ധ നടപടിയാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിശേഷിപ്പിച്ച പാകിസ്താൻ അവരുടെ വിശദീകരണത്തെ തള്ളുകയും ചെയ്തു.ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ ആസ്ഥാനം ഇറാൻ കഴിഞ്ഞദിവസം അക്രമിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വടക്കൻ സിറിയയിലെ താവളങ്ങൾക്കുനേരേയും ഇറാൻ തിങ്കളാഴ്ച ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനിൽ ഇറാന്റെ ആക്രമണം.

മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു.തുടർന്ന് റണ്ട് നിരപരാധികളായ കുട്ടികളുടെ മരണത്തിനും മൂന്ന് പെൺകുട്ടികൾക്ക് പരിക്കേൽക്കുന്നതിനും കാരണമായ, പ്രകോപനമില്ലാതെ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് ഇറാൻ നടത്തിയ ആക്രമണത്തെ പാകിസ്താൻ ശക്തമായി അപലപിച്ചു. മാത്രമല്ല പാകിസ്താന്റെ പരമാധികാരത്തിന്മേലുള്ള ഈ കടന്നുകയറ്റം പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും പാക് വിദേശകാര്യ വക്താവ് മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

india iran pakistan iran pakistan strikes