/kalakaumudi/media/post_banners/6a52a0a4c54166a22b59d95ee8a145fb301d7425d41cd1b4ba5af49eea010f96.jpg)
കൊച്ചി: കളമശ്ശേരി നെസ്റ്റിനു സമീപമുള്ള കൺവെൻഷൻ സെന്ററിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്. ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരണം.ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം.
ആസൂത്രിതമാണ് സ്പോനമെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ഡൽഹിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് പോകും. ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പ്രാർത്ഥനയുടെ സമയമായതുകൊണ്ട് എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു.
9.30 ഓടെയാണ് വൻ സ്‌ഫോടനം ഉണ്ടായത്. മൂന്നും നാലും പ്രാവശ്യം സ്‌ഫോടനമുണ്ടായതായി ഹാളിൽ ഉണ്ടായിരുന്നവർ വിശദീകരിക്കുന്നു. സ്‌ഫോടനത്തിൽ പരിക്കേറ്റവരേയും മരിച്ചയാളേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.36 പേർക്ക് പരിക്കേറ്റു.
ഇവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്.ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.സ്ഫോടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി.
അവധിയിലുള്ള മുഴുവൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകിയിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങളൊരുക്കാനും നിർദേശം നൽകി.