'റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം'; സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങി യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 18 ന് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കും.

author-image
Web Desk
New Update
'റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം'; സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങി യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 18 ന് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കും.

'റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം' എന്ന പരിപാടിയില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി അരലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. സമരത്തിന് മുന്നോടിയായി ഈ മാസം 10 നും 15 നുമിടയില്‍ എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട 12 വോളന്റിയര്‍മാര്‍ വിളംബര ജാഥയും സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.

18 ന് തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകര്‍ രാവിലെ ആറു മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ ആശാന്‍ സ്‌ക്വയറില്‍ കേന്ദ്രീകരിച്ച് പദയാത്രയായി സെക്രട്ടേറിയറ്റിലേക്ക് നീങ്ങും.

എഐ ക്യാമറ അഴിമതി, മാസപ്പടി തുടങ്ങിയ കേസുകളില്‍ അന്വേഷണം, കോവിഡ് കാലത്ത് സൗജന്യകിറ്റ് വിതരണം ചെയ്തയിനത്തില്‍ റേഷന്‍കടക്കാര്‍ക്ക് നല്‍കാനുള്ള 48 കോടി രൂപ കമ്മിഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജനകീയ സദസുകള്‍ക്ക് ബദലായി 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് കുറ്റവിചാരണ ജനകീയ സദസുകള്‍ സംഘടിപ്പിക്കും. ഇതു സംബന്ധിച്ച് അടുത്ത യുഡിഎഫ് ഏകോപന സമിതി അന്തിമ തീരുമാനമെടുക്കും.

 

kerala pinarayi vijayan udf congress party