185 ഏക്കര്‍ വിസ്തൃതി, ശില്‍പങ്ങളും കൊത്തുപണികളും; യുഎസിലെ ഏറ്റവും വലിയ ക്ഷേത്രം ന്യൂജഴ്‌സിയില്‍

യുഎസിലെ ന്യൂജഴ്‌സിയില്‍ റോബിന്‍സ് വില്ലില്‍ നാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം ഉദ്ഘാടനം ചെയ്തു. യുഎസിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്.

author-image
Priya
New Update
185 ഏക്കര്‍ വിസ്തൃതി, ശില്‍പങ്ങളും കൊത്തുപണികളും; യുഎസിലെ ഏറ്റവും വലിയ ക്ഷേത്രം ന്യൂജഴ്‌സിയില്‍

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂജഴ്‌സിയില്‍ റോബിന്‍സ് വില്ലില്‍ നാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം ഉദ്ഘാടനം ചെയ്തു. യുഎസിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്.

185 ഏക്കര്‍ വിസ്തൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ക്ഷേത്രവും ലോകത്ത് വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള ക്ഷേത്രവുമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

12 വര്‍ഷം കൊണ്ടാണ് ക്ഷേത്ര സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 12,500 വൊളന്റിയര്‍മാരാണ് നിര്‍മാണത്തില്‍ പങ്കാളികളായത്.

ക്ഷേത്ര നിര്‍മ്മാണത്തിനായി 19 ലക്ഷം ഘനഅടി കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ 10,000 ശില്‍പങ്ങളും മറ്റ് കൊത്തുപണികളുമുണ്ട്.

ഇന്ത്യയിലെ വിശുദ്ധ നദികളില്‍ നിന്നായി ജലവും സംഭരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30 ന് ആരംഭിച്ച ഉത്സവത്തിന് സമാപന ദിനത്തില്‍ മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിലാണ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തത്.

ഇസ്രയാല്‍-ഹമാസ് യുദ്ധം; പലസ്തീന്‍ പ്രസിഡന്റ് റഷ്യയിലേക്ക്, പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന്‌റിപ്പോര്‍ട്ട്.

സംഭവത്തില്‍ ഹമാസിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നതാണ് റഷ്യയുടെ നിലപാട്. ഇതിനിടെയാണ് പലസ്തീന്‍ പ്രസിഡന്റ് റഷ്യന്‍ സന്ദര്‍ശനത്തിനെത്തുന്നത്.

പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്‍ ഹഫീസിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് മഹമൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ക്രെംലിന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇരുപക്ഷത്തോടും വെടിനിര്‍ത്താന്‍ പുടിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

temple america