ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം; സുരക്ഷയ്ക്ക് പ്രിഡേറ്റർ ഡ്രോണുകൾ, നിർദ്ദിഷ്ട കരാറിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് അമേരിക്ക

പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കരാറിന് സാധിക്കുമെന്ന് വക്താവ് മാത്യു മില്ലർ പറഞ്ഞു.

author-image
Greeshma Rakesh
New Update
ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം; സുരക്ഷയ്ക്ക് പ്രിഡേറ്റർ ഡ്രോണുകൾ, നിർദ്ദിഷ്ട കരാറിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള നിർദ്ദിഷ്ട ഡ്രോൺ കരാറിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കരാറിന് സാധിക്കുമെന്ന് വക്താവ് മാത്യു മില്ലർ പറഞ്ഞു.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തത്തിൽ ഗണ്യമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ വർഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിലാണ് കരാർ പ്രഖ്യാപിച്ചത്.

സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനും കരാർ പ്രധാന പങ്ക് വഹിക്കുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിർദ്ദിഷ്ട ഡ്രോൺ കരാർ. അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്ക് ഇന്ത്യൻ കപ്പൽശാലകളിൽ വലിയ അറ്റകുറ്റപ്പണികൾ നടത്താൻ അനുവദിക്കുന്ന കരാർ ജനറൽ ആറ്റോമിക്സുമായി ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നത്.

ജനറൽ അറ്റോമിക്സിന്റെ MQ-9B, HALE UAV-കൾ വാങ്ങാനാണ് പദ്ധതി.ഈ പദ്ധതിയുടെ ഭാഗമായി, ജനറൽ ആറ്റോമിക്‌സ് ഇന്ത്യയിൽ സമഗ്രമായ ഒരു ആഗോള എംആർഒ സൗകര്യവും സ്ഥാപിക്കുമെന്ന് യുഎസ്-ഇന്ത്യ സംയുക്ത പ്രസ്താവനയിൽ പറയുന്നു. സായുധ സേനയുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ ഇവ സഹായിക്കും.

ദേശീയ സുരക്ഷയും നിരീക്ഷണ ശേഷിയും ശക്തിപ്പെടുത്താൻ ഈ കരാറിന് കഴിയും.ഇന്ത്യ രണ്ട് പ്രധാന എതിരാളികളായ-പാകിസ്ഥാനും ചൈനയും-വിശാലമായ സമുദ്ര, കര അതിർത്തികൾ പങ്കിടുന്നു.അതിനാൽ അതിൻ്റെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അവരുടെ പ്രവർത്തനങ്ങളിൽ നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. ഇന്ത്യൻ മഹാസമുദ്രത്തിനപ്പുറവും ചൈനീസ് അതിർത്തിക്കപ്പുറവും ഇവ വിന്യസിക്കാം.

MQ-9 റീപ്പർ എന്നും വിളിക്കപ്പെടുന്ന പ്രിഡേറ്റർ ഡ്രോണുകൾക്ക് 36 മണിക്കൂർ വരെ തുടർച്ചയായി പറന്ന് പ്രതിരോധം തീർ‍ക്കാൻ സാധിക്കും. പ്രത്യേകമായി ഒരു പ്രദേശം മാത്രം വളഞ്ഞ് നിരീക്ഷിക്കാനുള്ള കഴിവും ഇതിനുണ്ട്. യുഎസിൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകളാകും ഇന്ത്യ വാങ്ങുക. ഇവ കര-നാവിക-വ്യോമസേനകൾക്ക് പ്രയോജനപ്പെടും.

us india drone deal india america