18 പേരുടെ ജീവനെടുത്ത യുഎസിലെ കൂട്ട വെടിവയ്പ്പ്; 48 മണിക്കൂറിന് ശേഷം പ്രതി മരിച്ച നിലയിൽ

40 കാരനായ റോബർട്ട് കാർഡിനെ സ്വയം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വെടിവെയ്പ് നടന്ന് 48 മണിക്കൂറിനു ശേഷമാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

author-image
Greeshma Rakesh
New Update
18 പേരുടെ ജീവനെടുത്ത യുഎസിലെ കൂട്ട വെടിവയ്പ്പ്; 48 മണിക്കൂറിന് ശേഷം പ്രതി മരിച്ച നിലയിൽ

ലൂയിസ്റ്റൺ: യുഎസിലെ മെയ്‌നിലെ ലെവിസ്‌റ്റൺ നഗരത്തിൽ നടന്ന വെടിവെയ്പ്പിലെ പ്രതി റോബർട്ട് കാർഡിനെ മരിച്ച നിലയിൽ കണ്ടെത്തി. 40 കാരനായ റോബർട്ട് കാർഡിനെ സ്വയം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വെടിവെയ്പ് നടന്ന് 48 മണിക്കൂറിനു ശേഷമാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലിസ്ബൺ വെള്ളച്ചാട്ടത്തിലെ നദിക്ക് സമീപം വെള്ളിയാഴ്ച പ്രാദേശിക സമയം 19:45 ന് (23:45 ജിഎംടി) മൃതദേഹം കണ്ടെത്തിയതായി മെയ്ൻ പബ്ലിക് സേഫ്റ്റി കമ്മീഷണർ മൈക്കൽ സൗസുക്ക് പറഞ്ഞു.ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ആദ്യം സംസാരിക്കാൻ അധികാരികൾ ആഗ്രഹിക്കുന്നതിനാലാണ് പല വിശദാംശങ്ങളും മറച്ചുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം ഒരു വീട്ടിൽ നിന്ന് സംശയാസ്പദമായ ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. കണ്ടെത്തിയത് ആത്മഹത്യാ കുറിപ്പാണെന്നും എന്നാൽ വെടിവെപ്പിനുള്ള പ്രത്യേക കാരണങ്ങളൊന്നും കത്തിലുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് റോബർട്ട് കാർഡ്, യുഎസ് ആർമിയിലെ മിലിട്ടറി റിസർവിസ്റ്റായ കാർഡ് ഒരു ബൗളിംഗ് ആലിക്കുള്ളിലും റെസ്റ്റോറന്റിലും വെടിയുതിർത്തത്.സംഭവത്തിൽ 18 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 14 മുതൽ 76 വയസ്സ് വരെ പ്രായമുള്ളവരുണ്ട്.

പ്രതി റോബർട്ട് കാർഡിനെതിരെ എട്ട് കൊലപാതക കേസുകളിൽ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും അപകടകാരിയായി കണക്കാക്കണമെന്നും പോലീസ് പറഞ്ഞിരുന്നു. റോബർട്ട് കാർഡ് സർട്ടിഫൈഡ് തോക്കുകളുടെ പരിശീലകനും യുഎസ് ആർമി റിസർവിലെ ഉദ്യോഗസ്ഥനുമാണ്.്തെസമയം ഇയ്യാൾക്ക് മാനസികപ്രശ്നം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
ഉവാൾഡെ സ്‌കൂൾ കൂട്ടക്കൊലയ്ക്ക് ശേഷം യുഎസിൽ നടക്കുന്ന ഏറ്റവും വലിയ വെടിവെപ്പാണ് മെയ്‌നിലേത്.

 

 

 

 

 

 

 

 

usa robert card maine mass shooting death