/kalakaumudi/media/post_banners/cf3207063dce53e0d22b9aa2db63d48505fda5d9e8afaffb6fe1ff9af8f32081.jpg)
ഡെറാടൂൺ: ഉത്തരാഖണ്ഡിൽ നിർമ്മാണത്തിനിടെ തുരങ്ക തകർന്ന സംഭവത്തിൽ സംസ്ഥാനസർക്കാർ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.അന്വേഷണത്തിനായി വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അപകടത്തിൻറെ കാരണം ഉൾപ്പെടെ സംഘം അന്വേഷിക്കും.
ഇതിനിടെ ഉത്തരാഖണ്ഡിൽ ടണൽ തകർന്നു കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ദൗത്യം തുടരുകയാണെന്നാണ് വിവരം.60 മീറ്ററോളമുളള അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുളള ശ്രമങ്ങൾ ഉപേക്ഷിക്കുമെന്നാണ് ദൗത്യ സംഘം നൽകുന്ന സൂചന.
തുടർച്ചയായി മണ്ണിടിയുന്നതാണ് ദൗത്യം ദുഷ്കരമാക്കിയത്. ഇത് തടയാൻ വശങ്ങളിലും മുകളിലുമായി കോണ്ക്രീറ്റ് ചെയ്തുറപ്പിക്കുകയാണ് ദൗത്യ സംഘം . അതിനിടെ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ ബന്ധപ്പെടാൻ സാധിച്ചുവെന്നും അവർ സുരക്ഷിതരാണെന്നും ദേശീയ ദുരന്ത നിവാരണ സേനയിലെ സീനിയർ കമാൻഡർ കരംവീർ സിംഗ് പറഞ്ഞിരുന്നു.
തുടക്കത്തിൽ ഒരു കടലാസിൽ കുറിപ്പ് അയച്ചതിന് ശേഷം പിന്നീട് റേഡിയോ ഹാൻഡ്‌സെറ്റുകൾ ഉപയോഗിച്ച് കുടുങ്ങിപ്പോയ തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. 40പേരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങികിടക്കുന്നത്.ഇവർക്കായി താത്കാലികമായി ഓക്സിജൻ പൈപ്പുകള സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണവും വെളളവും ഉറപ്പു വരുത്തിയതായും തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതായും അധികൃതർ അറിയിച്ചു.
തുരങ്കകവാടത്തിലുണ്ടായ മണ്ണിടിച്ചിലായിരുന്നു അപകട കാരണം. സിൽക്യാരയെ ഉത്തരകാശി ജില്ലയിലെ ദണ്ഡൽഗാവണുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്ന തുരങ്കത്തിന്റെ ആകെ നീളം 4.5 കി.മീ (4531 മീ)ആണ്. സിൽക്യാര ഭാഗത്തെ പ്രവേശന കവാടത്തിൽ നിന്ന് 270 മീറ്റർ അകലെയാണ് തകർന്നിരിക്കുന്നത്.
നിലവിൽ തൊഴിലാളികള് കുടുങ്ങിക്കിടക്കുന്നയിടത്തേക്ക് സ്റ്റീൽ പൈപ്പുകളെത്തിക്കാനുളള ശ്രമങ്ങളും തുടരുകയാണ്. പൈപ്പുകളിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് പുതിയ നീക്കം. ദേശീയ -സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസുമടങ്ങുന്ന 200 പേരിലധികമുളള സംഘമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നത്.