'സ്റ്റാലിന്റെ റഷ്യയുമല്ല, ഹിറ്റ്‌ലറുടെ ജര്‍മനിയുമല്ല, ഇത് കേരളമാണ്; ക്രിമിനല്‍ മനസ്സാണ് മുഖ്യമന്ത്രിക്കുള്ളത്'

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഒരു കടലാസു പോലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

author-image
Priya
New Update
'സ്റ്റാലിന്റെ റഷ്യയുമല്ല, ഹിറ്റ്‌ലറുടെ ജര്‍മനിയുമല്ല, ഇത് കേരളമാണ്; ക്രിമിനല്‍ മനസ്സാണ് മുഖ്യമന്ത്രിക്കുള്ളത്'

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഒരു കടലാസു പോലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

സ്റ്റാലിന്റെ റഷ്യയുമല്ല, ഹിറ്റ്‌ലറുടെ ജര്‍മനിയുമല്ല, ഇത് കേരളമാണ്. ഡിവൈഎഫ്‌ഐ ക്രിമിനലുകളും പോലീസുകാരും ചേര്‍ന്നാണ് അക്രമിച്ചതെന്ന് സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി എന്തിനാണ് ഈ കസേരയില്‍ തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കലാപാഹ്വാനത്തിന് എതിരെ ഞങ്ങള്‍ കേസ് നല്‍കും.

ആദ്യമായാണ് ഒരു മുഖ്യമന്ത്രി കലാപാഹ്വാനം ചെയ്യുന്നത്. പോലീസ് സ്റ്റേഷനിലും ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ മര്‍ദിച്ച സാഹചര്യത്തില്‍ പോലീസിന് എന്താണ് വില?

കസ്റ്റഡിയില്‍ ഉള്ളവരെ സംരക്ഷിക്കാന്‍ കഴിയാത്ത പോലീസ് ആരെയാണ് സംരക്ഷിക്കുക? നവകേരള സദസ്സ് അശ്ലീല നാടകമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

കുട്ടികളെ വെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. മുന്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ തീരുമാനിച്ചവരാണ് യൂത്ത് കോണ്‍ഗ്രസുകാരെ ആത്മഹത്യാ സ്‌ക്വാഡ് എന്ന് വിളിക്കുന്നത്.

അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ച ആളാണ് മുഖ്യമന്ത്രി. ആ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് ഇതുപോലെയുള്ള സംസാരങ്ങള്‍ക്ക് കാരണം. ഇപ്പോഴും പഴയ പാര്‍ട്ടി സെക്രട്ടറി അല്ലെന്ന് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്.

ക്രിമിനല്‍ മനസ്സാണ് മുഖ്യമന്ത്രിക്കുള്ളത്. ഇനിയും പ്രതിഷേധിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല. പണ്ട് കറുപ്പിനോടായിരുന്നു പ്രശ്‌നം, ഇപ്പോള്‍ വെളുപ്പിനോടാണ്. കരിങ്കൊടി കാണിച്ചാല്‍ തല്ലുമെങ്കില്‍ യുഡിഎഫ് നേതാക്കള്‍ തെരുവിലിറങ്ങി കരിങ്കൊടി കാണിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

pinarayi vijayan v d satheesan