വൈഗ കൊലക്കസ്: സനു മോഹന്‍ കുറ്റക്കാരാണെന്ന് കോടതി, പിതാവിന് കൊലക്കയറോ?

കോടികളുടെ കടബാധ്യതകളില്‍ നിന്ന് ഒഴിവായി മറ്റൊരു സുകുമാരക്കുറുപ്പായി ജീവിക്കാന്‍ പദ്ധതിയിട്ട് സ്വന്തം മകളെ ബോധംകെടുത്തി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പിതാവിന് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹനാണ് (44) കുറ്റക്കാരണമെന്ന് കോടതി വ്യക്തമാക്കി.

author-image
Web Desk
New Update
വൈഗ കൊലക്കസ്: സനു മോഹന്‍ കുറ്റക്കാരാണെന്ന് കോടതി, പിതാവിന് കൊലക്കയറോ?

ശ്യാം കൊപ്പറമ്പില്‍

* കോടതി വിധി ഉച്ചക്ക് 3.30 ന്

തൃക്കാക്കര: കോടികളുടെ കടബാധ്യതകളില്‍ നിന്ന് ഒഴിവായി മറ്റൊരു സുകുമാരക്കുറുപ്പായി ജീവിക്കാന്‍ പദ്ധതിയിട്ട് സ്വന്തം മകളെ ബോധംകെടുത്തി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പിതാവിന് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹനാണ് (44) കുറ്റക്കാരണമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ പ്രതിക്കെതിരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമക്കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജ് കെ.സോമന്‍ വിധി അല്‍പ സമയത്തിനുള്ളില്‍ പറയും. പോലീസ് സമര്‍പ്പിച്ച തെളിവുകള്‍ എല്ലാം പരിഗണിച്ചാണ് കോടതിയിട്ട് ഉത്തരവ്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

3400 ഓളം പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം 98 സാക്ഷികളും സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ 150 തെളിവുകളും കോടതിക്ക് ബോധ്യപ്പെട്ടു. 2021 മാര്‍ച്ച് 22 നാണ് വൈഗ(11)യെ കളമശേരി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യത മൂലം മകളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസും ബന്ധുക്കളും മറ്റും ആദ്യം കരുതിയത്. സനുവിന്റെ മൃതദേഹത്തിനായി ഫയര്‍ഫോഴ്സ് ഉള്‍പ്പടെ മുട്ടാര്‍ പുഴയില്‍ പലതവണ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് സനു മോഹന്റെ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഏറെ നാടകീയതക്കൊടുവില്‍ 82 ദിവസമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേരള പൊലീസിന് അഭിമാനമായി

കൊച്ചി സിറ്റി പൊലീസാണ് വൈഗ കേസ് അന്വേഷിച്ചത്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോംഗ്‌റെ, തൃക്കാക്കര എ.സി.പി കെ.ശ്രീകുമാര്‍, തൃക്കാക്കര സി.ഐ ആര്‍.ധനപാലന്‍, കളമശ്ശേരി സി.ഐ ബാബു, തൃക്കാക്കര എസ്.ഐ ഗിരീഷ് കുമാര്‍, സി.പി.ഒ മാരായ ജാബിര്‍, രഞ്ജിത്ത് എന്നിവരായിരുന്നു അന്വേഷണം.

police kochi vaiga case