വിഴിഞ്ഞം തുറമുഖം; തീരശോഷണം സംഭവിക്കുന്നുണ്ടെന്ന വാദം ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്തതാണെന്ന് എംഡി

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിന്റെ ഭാഗമായി വടക്കന്‍ തീരങ്ങളില്‍ വലിയ തീരശോഷണം സംഭവിക്കുന്നുണ്ടെന്ന വാദം ഉയരുന്നതിനിടെ പ്രതികരിച്ച് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡി വിദ്യ എസ്. അയ്യര്‍.

author-image
Priya
New Update
വിഴിഞ്ഞം തുറമുഖം; തീരശോഷണം സംഭവിക്കുന്നുണ്ടെന്ന വാദം ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്തതാണെന്ന് എംഡി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിന്റെ ഭാഗമായി വടക്കന്‍ തീരങ്ങളില്‍ വലിയ തീരശോഷണം സംഭവിക്കുന്നുണ്ടെന്ന വാദം ഉയരുന്നതിനിടെ പ്രതികരിച്ച് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡി വിദ്യ എസ്. അയ്യര്‍.

വാദം ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്തതും യുക്തിരഹിതവുമാണെന്ന് വിദ്യ എസ്. അയ്യര്‍ പറഞ്ഞു.വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് 'മറക്കരുത് പാഠങ്ങള്‍' എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് എംഡിയുടെ പ്രതികരണം.

തുറമുഖ നിര്‍മാണം സമീപ പ്രദേശങ്ങളില്‍ തീരശോഷണത്തിന് കാരണമാകുമോയെന്ന് പഠിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി വിശദമായി പരിശോധിച്ചിട്ടുണ്ട്. അങ്ങനെ സംഭവിക്കില്ലെന്ന് പഠനത്തില്‍ തെളിഞ്ഞതാണ്.

പരിസ്ഥിതി അനുമതി ലഭിച്ചതിന് ശേഷമാണ് നിര്‍മാണം ആരംഭിച്ചത്. അതേസമയം, ഇതിനെതിരായ വാദങ്ങള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളിയിരുന്നു. എന്‍ജിടി നിര്‍ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതി ഓരോ മാസവും റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്ന് വിദ്യ പറഞ്ഞു

തീരശോഷണം തുറമുഖ നിര്‍മാണം കാരണമാണോയെന്ന് അവര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആരോയും കുടിയിറക്കിയിട്ടില്ല. ഉടമകള്‍ സ്വമേധയാ കൈമാറിയ ഭൂമി ഒഴികെ ഒരു മത്സ്യത്തൊഴിലാളികളുടേയും വാസസ്ഥലം ഏറ്റെടുത്തിട്ടില്ല. 100 കോടിയോളം രൂപ പദ്ധതി മേഖലയിലെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കി.

തൊഴില്‍ നൈപുണ്യത്തിന് സ്‌കില്‍ പാര്‍ക്ക്, സൗജന്യ വാട്ടര്‍ കണക്ഷന്‍ തുടങ്ങിയവും നടപ്പാക്കി. പദ്ധതി യാഥാര്‍ഥ്യമാകുന്നത് കേരളത്തിന് വലിയ നേട്ടമാകും. ഷിപ്പിങ് അനുബന്ധ വ്യവസായങ്ങളുടെ വരവ്, വ്യവസായ-ടൂറിസം-ഗതാഗത മേഖലകളിലുണ്ടാകുന്ന മാറ്റം, അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങള്‍ എന്നിവ നാടിന് ഗുണം ചെയ്യുമെന്നും ദിവ്യ പറഞ്ഞു.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

Vidya S. Iyer coastal erosion vizhinjam port Thiruvananthapuram